Saturday, February 8, 2014

ഡോക്ടര്‍ സുള്‍ഫിയും നിലവിളക്കും

ഡോക്ടര്‍ സുള്‍ഫിയും നിലവിളക്കും 

രണ്ടു ദിവസമായി ചിലര്‍ നെറ്റിലൂടെയും വാട്ട് സപ്പിലൂടെയും ഡോക്ടര്‍ സുള്‍ഫിക്കര്‍, ശിര്‍ക്കായ നിലവിളക്ക് കൊളുത്തിയതു ഇനി മേല്‍ ആരും പറഞ്ഞേക്കരുത്, അദ്ദേഹം തൌബ ചെയ്തതിനാല്‍ പറയുന്നവര്‍ മുഷ് രിക്കാകും എന്ന് ഉറപ്പിക്കല്‍ പ്രഖ്യാപനം നടത്തുന്നു.

സത്യത്തില്‍ അദ്ദേഹം ആത്മാര്‍ത്ഥമായി ആണ് തൌബ ചെയ്തു, ശഹാദത്ത് ചൊല്ലി മടങ്ങിയതെങ്കില്‍ അല്ലാഹു അത് സ്വീകരിക്കട്ടെ..ആമീന്‍. അദ്ദേഹത്തിനു തോന്നിയ പോലെ, ശിര്‍ക്കായ യോഗ ഉത്ഘാടനം ചെയ്ത ടി പി, മന:പൂര്‍വ്വം സിഹിറിന്‍റെ യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ അല്‍ ബകറ കട്ടു മുറിച്ചു ഓതിയ കെ വി എന്നിവരും ഇദ്ധെഹത്തിന്‍റെ പാത സ്വീകരിക്കുമെന്ന് നമുക്ക് ആശിക്കാം.

അത് പോലെ തന്നെ, ഫാത്തിഹയിലെ അല്ലാഹു വിനോട് മാത്രം ചോദിക്കേണ്ട സഹായ തേട്ടത്തില്‍ നിന്ന് മനുഷ്യനെ ഒഴിവാക്കിയ അക്ബര്‍ സാഹിബ്, അല്ലാഹു അല്ലാത്തവര്‍ ദുആയിലെ പദങ്ങള്‍ അല്ല, ദുആ തന്നെ കേള്‍ക്കും, പിശാചു ഗൈബ് (മനസ്സിലെ രഹസ്യം) അറിയും എന്നൊക്കെ പറഞ്ഞ നാസര്‍ സുല്ലമി, ഹനീഫ് തുടങ്ങിയവരും ഇതൊരു മാതൃക ആക്കേണ്ടതാണ്.

കൂട്ടത്തില്‍, വന്‍ പാപങ്ങളില്‍ എണ്ണിയ പലിശ സ്ഥാപനം ഉത്ഘാടനം ചെയ്ത ഉണ്ണീന്‍ കുട്ടി മൌലവി, ഹദീസ് നിഷേധികളും പുച്ചിക്കുന്ന വരുമായ കോക്കസ് കെ എന്‍ എമ്മിലെ ഭൂരിഭാഗം അംഗങ്ങളും തങ്ങളുടെ ഇത്തരം കുഫിറില്‍ എത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളോട് തിരുത്തി ഖേദം പ്രകടിപ്പിച്ചു, സൃഷ്ടാവായ അല്ലാഹുവിലേക്ക് മടങ്ങിയാല്‍ ഏറെ പൊറുക്കുന്ന നാഥന്‍ പൊറുത്തു കൊടുത്തേക്കാം..

സുള്‍ഫിയുടെ ശിര്‍ക്ക് പരസ്യമായി ചൂണ്ടിക്കാട്ടും മുന്‍പ് ദ്വിദിന പരിപാടിയുടെ ഒന്നാം ദിവസം തന്നെ, അദ്ദേഹത്തോട് ചെയ്ത ശിര്‍ക്ക് അതിനു സാക്ഷികളായ സദസ്സിനു മുന്നില്‍ തന്നെ തിരുത്തിപ്പറയാന്‍ നമ്മുടെ സഹോദരങ്ങള്‍ ഓര്‍മിപ്പിച്ചിട്ടും, അതവഗണിച്ചു,  സംഭവം പുറത്തായപ്പോള്‍ മറ്റൊരാളെ ക്ഷമാപണം നെറ്റില്‍ കൊടുക്കാന്‍ ഏല്‍പിച്ചത്‌, എന്ത് കൊണ്ടാണ് എന്ന് അറിയില്ല എങ്കിലും, അദ്ദേഹം ഇപ്പോഴും ആ ശിര്‍ക്കില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന് ആരും പ്രച്ചരിപ്പിച്ചിട്ടില്ല.

പിന്നെ, കേവലം 3 ആം ക്ലാസില്‍ പഠിക്കുന്ന ഒരു മദ്രസ്സാ വിദ്യാര്‍ത്ഥിക്ക് പോലും അറിയാവുന്ന, കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പോലും ചെയ്യാത്ത ശിര്‍ക്ക് ചെയ്യാന്‍ 100 വര്‍ഷം പൂര്‍ത്തിയായ, ഒരു തൌഹീദി പ്രസ്ഥാനത്തിന്‍റെ സംസ്ഥാന സെക്രട്രറി തന്നെ തയ്യാറാവുന്നത്, കേവലം നിസാരമല്ല. അതും ഇല്ലാത്ത ശിര്‍ക്ക് മുവഹ്ഹിദുകളുടെ മേല്‍ ആരോപിക്കാന്‍ പരമ്പരയായി വിചിന്തനത്തിന്‍റെ പേജുകള്‍ മലീമസമാക്കിയ  ഒരു ഭിഷഗ്വരനില്‍ നിന്ന് തന്നെ അതുണ്ടാകുമ്പോള്‍, നാളെ വരുന്ന തലമുറ ഈ അപൂര്‍വ ചരിത്രം പഠിക്കുകയും, അതില്‍ നിന്ന് പാഠം ഉള്‍കൊള്ളുകയും ചെയ്യണം എന്ന സദുദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്.

ശിര്‍ക്കില്ലാത്ത ഒരു വിഭാഗത്തിന്‍റെ മേല്‍ ശിര്‍ക്ക് ആരോപിച്ചാല്‍ അത് ആരോപിതനില്‍ ഇല്ലെങ്കില്‍ ആരോപകനിലേക്ക് തിരിച്ചു വരുമെന്ന സത്യത്തിന്‍റെ പുലര്‍ച്ച യാണ് മേല്‍ വിവരിച്ചതില്‍ നിന്ന് എക്കാലത്തെയും മുവഹ്ഹിദുകള്‍ക്ക് പഠിക്കാനുള്ളത്. അത് പോലെ തന്നെ, അമുസ്ലിംകളുടെ കൂടെ ആയപ്പോള്‍, ഈ തനിച്ച ശിര്‍ക്ക് ചെയ്യാന്‍ മടികാണിക്കാത്തതിലൂടെ, ഒരാള്‍ അയാളുടെ കൂട്ടുകാരന്‍റെ വിശ്വാസത്തിലാണ് എന്ന വചനവും എത്ര അര്‍ത്ഥവത്താണ് എന്നു മനസ്സിലാക്കാന്‍ നാളെ വളര്‍ന്നു വരുന്ന, സര്‍ക്കുലര്‍ മാത്രം നോക്കി നിലപാട് എടുക്കാത്ത മുജാഹിദ് സമൂഹത്തിനു കാരണമാകട്ടെ എന്ന് കൂടി ആശിക്കുന്നു.

മുന്‍പ് ജാഹിലിയ്യത്തില്‍ ചെയ്ത ശിര്‍ക്കും അതിക്രമങ്ങളും സ്വഹാബികളുടെത് അടക്കം നമ്മള്‍ 1400 വര്‍ഷത്തിനിപ്പുറവും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്, അവരുടെ ആദ്യകാലത്തെ  വിശ്വാസത്തിന്‍റെ പോരായ്മകള്‍ മനസ്സിലാക്കാനും നമ്മുടെ നിലപാട് ശരിയാക്കാനുമാണ് എങ്കില്‍, തൌഹീദ് ഏറ്റു പറഞ്ഞ ശേഷം, അത് പ്രചരിപ്പിക്കേണ്ടവര്‍, തൌഹീദ് അടിയുറച്ചവരുടെ മേല്‍ അന്യായമായി ശിര്‍ക്കാരോപിക്കുകയും, എന്നാല്‍ സ്വയം ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും ചെയ്തിരുന്നു എന്ന് ഭാവി തലമുറക്ക് മനസ്സിലായി, അത്തരം അന്യായമായ ശിര്‍ക്കാരോപണം നടത്താതിരിക്കാനും, ഏതു സന്ദര്‍ഭത്തിലും സ്വന്തം ആദര്‍ശം ഉയര്‍ത്തിപ്പിടിക്കാനും ഈ സംഭവം സഹായകമായേക്കും...

വിദേശത്ത് നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവു ചോദിക്കുന്ന ടെലിഫോണ്‍ സംഭാഷണം, അത് പ്രസംഗിക്കാനുള്ള വാടകയാണ് എന്ന് വ്യാഖ്യാനിച്ചു, തനി കള്ളം നെറ്റിലും വാട്ട്സ്സപ്പിലും ആവര്‍ത്തിച്ചാ വര്‍ത്തിച്ചു പ്രചരിപ്പിച്ചു ആനന്ദം കണ്ടെത്തിയവര്‍, ശിര്‍ക്ക് ചെയ്തവരുടെ ആദര്‍ശത്തോടുള്ള ബന്ധം ബോധ്യപ്പെടുത്താന്‍ ശറഇല്‍  അനുവദിക്കപ്പെട്ട ഇത്തരം പരസ്യപ്പെടുത്തലിനെ പ്രതിരോധിക്കാനാവാതെ, ഹദീസുകള്‍ ഉദ്ധരിച്ചു, മനുഷ്യരുടെ ഫീലിങ്ങുകള്‍ കണക്കിലെടുക്കണം എന്ന് പറയുന്നത് കൌതുകകരം തന്നെയാണ്. ഇങ്ങനെയാണ് ഹദീസ് അര്‍ത്ഥമാക്കുന്നത് എങ്കില്‍, ഖുറാഫികള്‍ അടക്കം ചെയ്യുന്ന ശിര്‍ക്കും കുഫ്രും ബിദ്അത്തും അവരുടെ മനസ്സ് വേദനിച്ചേക്കുമെന്ന് കരുതി ഇന്ന് മുതല്‍ നിങ്ങള്‍ നിര്‍ത്തി വെച്ചേക്കണം, പക്ഷെ, അതിനു മുജാഹിദുകളെ കിട്ടില്ല, മറിച്ചു, സ്വകാര്യ ജീവിതത്തില്‍ പറ്റുന്ന രഹസ്യമായ കാര്യങ്ങള്‍ ചുഴിഞ്ഞന്വേഷിച്ചു, പരസ്യപ്പെടുത്തി അപമാനിക്കാനോ, ആരുടെ എങ്കിലും മനസ്സ് നോവുന്ന തരത്തില്‍ അവരുടെ വിഭവങ്ങളുടെ കുറവോ ദൂഷ്യമോ പരസ്യപ്പെടുത്തില്ല എന്നും ഈ ഹദീസിന്‍റെ അടിസ്ഥാനത്തിലും സൂറത്ത് ഹുജറാത്തിലെ 11 -12 വചനങ്ങളില്‍ നിന്നും പഠിച്ചവരാണ് മുജാഹിദുകള്‍.


അത് കൊണ്ടാണ്, ജിന്നുകളെ കുറിച്ചു ഖുര്‍ആനിലും ഹദീസിലും വന്ന കാര്യങ്ങള്‍ വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന മുജാഹിദുകളെ ജിന്നൂരികള്‍, ജിന്ന്വാദികള്‍ എന്നൊക്കെ കെ ജെ യു അംഗങ്ങള്‍ വരെ പറഞ്ഞിട്ടും, പിശാചിനെ സഹായിക്കുന്ന ഇഷ്ടപ്പെടുന്ന, ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ ചെയ്തിട്ട് പോലും ശൈതാനൂരികള്‍ എന്ന് വിളിക്കാതെ, ഗൂഡ പ്രവര്‍ത്തനം ചെയ്യുന്നവര്‍ എന്നര്‍ത്ഥമുള്ള കോക്കസ് എന്ന നിങ്ങള്‍ക്ക് യോജിച്ച പദത്തില്‍ ഒതുക്കിയത്. നിങ്ങളുടെ സംസ്ഥാന നേതാക്കളടക്കമുള്ള പലരുടെയും വ്യെക്തി പരമായ സ്വകാര്യ ജീവിതത്തിലെ പല പിഴവുകളും പരസ്യമാക്കി അപമാനിക്കാതിരിക്കുന്നത്.   

Thursday, February 6, 2014

പ്രബോധനത്തിനായി ജനങ്ങളോട് സമ്പത്ത് ചോദിക്കല്‍

  പ്രബോധനത്തിനായി ജനങ്ങളോട് സമ്പത്ത് ചോദിക്കല്‍

അല്ലാഹുവിന്നാകുന്നു സര്‍വ്വ സ്തുതിയും
അവന്‍റെ കാരുണ്യവും രക്ഷയും പ്രവാചകന്‍ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെയും അദ്ദേഹത്തിന്‍റെ കുടുംബത്തിന്റെയും മേല്‍ വര്‍ഷിക്കു മാറാകട്ടെ.

إِنْ أُرِيدُ إِلَّا الْإِصْلَاحَ مَا اسْتَطَعْتُ ۚ وَمَا تَوْفِيقِي إِلَّا بِاللَّـهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ﴿٨٨

(എനിക്ക് സാധ്യമായത്ര നന്‍മവരുത്താനല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ് എനിക്ക് (അതിന്‌) അനുഗ്രഹം ലഭിക്കുന്നത്‌. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌. അവനിലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു. 1 1 - 8 8 )

وَلَا تَلْبِسُوا الْحَقَّ بِالْبَاطِلِ وَتَكْتُمُوا الْحَقَّ وَأَنتُمْ تَعْلَمُونَ ﴿٤٢

(നിങ്ങള്‍ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്‌. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്‌. ..2-4 2 )

സല്‍സബീല്‍ സലഫി സംഘം എന്ന ഒരു വിഭാഗം ''പ്രബോധനത്തിനായി ജനങ്ങളോട് സമ്പത്ത് ചോദിക്കല്‍'' എന്ന പേരില്‍  പ്രചരിപ്പിക്കുന്ന ഷെയ്ഖ്‌ മദ്ഹലിയുടെതെന്ന പേരില്‍ ഉള്ള ഒരു ലേഖനത്തിന് ഉള്ള ഒരു വിയോച്ചനക്കുറിപ്പാണ് ഇത്.

ഇന്ന് കേരളത്തിലെ സലഫികള്‍ക്കിടയില്‍ നടന്നു കൊണ്ടിരിക്കുന്ന ഫിത്നയുടെ ഭാഗമായി ഉയര്‍ന്നു വന്ന പല വികല വാദങ്ങളില്‍ പെട്ട ഒന്നാണ്, ദഅവ സംരംഭങ്ങള്‍ക്ക്, അഥവാ പള്ളികളും ദീനീ സ്ഥാപങ്ങള്‍ക്കും അത് പോലെ പ്രബോധന പ്രോഗ്രാമുകള്‍ക്കും വേണ്ടി പിരിവു നടത്തല്‍, പ്രവാചകന്‍ വിലക്കിയ യാചനകളില്‍ പെട്ടതാണ് എന്നത്. അതിനു വേണ്ടി പ്രവാചകന്‍ മൂന്നു വിഭാഗം ആളുകള്‍ക്കല്ലാതെ യാചന പാടില്ല എന്ന ഹദീസും ഇവര്‍ തെളിവായി പലയിടത്തും ഉദ്ധരിക്കുകയുണ്ടായി. എന്നാല്‍ ആ ഹദീസോ അത് പോലെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയ യാചനകള്‍ എല്ലാം തന്നെ, വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി, വെക്തികള്‍ ചോദിക്കുന്നത് സംബന്ധിച്ചാണ് എന്ന് ആ ഹദീസില്‍ നിന്ന് തന്നെ വ്യെക്തമാണ് എന്നതിനാലും, പൊതു മസ്ലഹത്തിനു വേണ്ടി പ്രവാചകന്‍ സദഖ ആവശ്യപ്പെട്ട, ചിലപ്പോള്‍ നിര്‍ബന്ധിക്കുക പോലും ചെയ്ത നിരവധി സംഭവങ്ങള്‍ സ്വഹീഹായ ഹദീസുകളില്‍ വന്നത് സലഫി പണ്ഡിതന്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, തങ്ങളുടെ മുന്‍ നിലപാടില്‍ ചെറിയ മാറ്റം വരുത്തിയെങ്കിലും, വീണ്ടും പൊതു സമൂഹത്തില്‍ ആശയ ക്കുഴപ്പം നിലനിര്‍ത്താന്‍ ഉദ്ദേശിച്ചു കൊണ്ടാകണം ഇത്തരം ഒരു നോട്ടീസ് പ്രചരിപ്പിക്കുന്നത്.

ആദ്യമായി ഇതില്‍ ഷെയ്ഖ്‌ മദ്ഹലി ഉദ്ദേശിച്ചതു പ്രബോധകന്‍മാര്‍, പ്രബോധനത്തിന് പ്രതിഫലം പറ്റുന്നതും, അവരുടെ വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി, (പൊതു മസ്ലഹത്തിനോ ദഅവാ സംരംഭങ്ങള്‍ക്കോ അല്ല !)  യുള്ള ധനസമ്പാദനത്തെയാണ് പരാമര്‍ശിക്കുന്നത് എന്ന് ഒരാവര്‍ത്തി വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നത് ആണ്. മാത്രമല്ല, ഇതില്‍ ഉദ്ധരിച്ച, ഇമാം അഹമദ് (റ) കുറെ പേരോടൊപ്പം യാത്ര ചെയ്യുമ്പോള്‍ തന്‍റെ പക്കല്‍ ഉള്ള  പാഥേയം (യാത്രാ വിഭവം ) തീര്‍ന്നു പോയപ്പോള്‍  മറ്റുള്ളവര്‍ നീട്ടിയ സഹായം ഇമാം അഹമദ് |(റ) നിരസിച്ച സംഭവം എങ്ങിനെയാണ് ഒരു പ്രദേശത്ത് ദഅവത്തിനു വേണ്ടി സഹകരിച്ചു ധനസമ്പാദനം നടത്തുന്നതിന് സമപ്പെടുത്താന്‍ കഴിയുന്നത്‌?. തങ്ങളുടെ ഒരു വാദം സ്ഥിരപ്പെടുത്താന്‍ തെളിവ് അന്വേഷിച്ചു ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഒരു മടിയുമില്ലാത്ത ഒരു അവസ്ഥയില്‍ നമ്മില്‍പെട്ട സഹോദരങ്ങള്‍ എത്തിച്ചേരുന്നത് ആശ്ചര്യം തന്നെ. ഇനി ഷെയ്ഖ്‌ മദ്ഹലിയുടെ കീഴിലെ ദാമ്മാജിലെ ദാറുല്‍ ഹദീസിലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തങ്ങളുടെ തൊഴിലും വരുമാന മാര്‍ഗങ്ങളും ഉപേക്ഷിച്ചു, സലഫീയ്യതു പഠിക്കാന്‍ ഇറങ്ങി തിരിച്ചവര്‍ക്ക് വേണ്ടി, സമ്പത്ത് നല്‍കാന്‍ ആഹ്വാനം ചെയ്തും, യു എന്‍ എന്ന ജൂതന്‍മാര്‍ അടക്കം ഉള്ള സംഘടനയില്‍ നിന്ന് പോലും സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയും ഷെയ്ഖ്‌ ഉമരി വിവരിക്കുന്നത്, ഇവര്‍ തന്നെ പ്രചരിപ്പിക്കുന്ന ''ദാമ്മാജിന്‍റെ ചരിത്രം'' എന്ന ലേഖനത്തിന്‍റെ ഏഴാം പേജില്‍ കൊടുത്തത് ഇവര്‍ മറച്ചു വെക്കുന്നു. സത്യം മറച്ചു വെച്ചു, സത്യവും അസത്യവും കൂട്ടിക്കുഴച്ചു തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ജൂതന്‍മാര്‍ അല്ല, ആരായാലും അല്ലാഹു ആക്ഷേപിച്ചതാണ് എന്ന് മറക്കാതിരിക്കുക.

യഥാര്‍ത്ഥത്തില്‍ ഇമാം അഹമദ് (റ) കാണിച്ച മാതൃക ഇവര്‍ തെറ്റിക്കുകയാണ്. കാരണം തങ്ങളുടെ ആവശ്യത്തിനു വേണ്ടി ദാമ്മാജില്‍ പോകുന്നവര്‍ ലോകത്തിന്‍റെ മുന്നിലേക്ക്‌, അതും ജൂതന്‍മാര്‍ അടക്കമുള്ള ഒരു സംഘടനയെ ആശ്രയിക്കുക വഴി മുസ്ലിംകളുടെ പൊതുവിലും, വിശിഷ്യാ സലഫികളുടെ അഭിമാനത്തിന് പോലും ക്ഷതമേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ലോകത്തിന്‍റെ ഏതു കോണില്‍ വെച്ചും ആഹ്ലുസ്സുന്നയുടെ ഉലമാക്കളുടെ ഏതു കിത്താബുകളും സൌജന്യമായി പോലും ലഭിക്കും എന്നിരിക്കെ, ആധുനിക മാധ്യമങ്ങള്‍ ഉപയോഗിച്ചു ലോകത്തിലെ ഏതു കോണില്‍ നിന്നും പഠന ക്ലാസ് ഓണ്‍ ലൈനില്‍ സംഘടിപ്പിക്കാമെന്നുമിരിക്കെ വരുമാന മാര്‍ഗങ്ങള്‍ ഒഴിവാക്കി, ഒരു പ്രത്യേക സ്ഥലത്ത് ഒരുമിച്ചു കൂടുകയും, തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ കൈ നീട്ടുകയും ചെയ്യുക എന്നത് പ്രവാചക മാതൃക ഇല്ലാത്തതും, സലഫികള്‍ക്ക് ഒരിക്കലും യോചിക്കാത്തതുമാണ്.  തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കൈ നീട്ടിയും, അവരുടെ സഹായം സ്വീകരിച്ചും ഇവര്‍, ഇമാം അഹമദ് (റ) കാണിച്ച, തന്‍റെ വൈയക്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവര്‍ നീട്ടിയ സഹായം നിരസിച്ചതിന് എതിര്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യന്നത് എന്നിരിക്കെ, അല്ലാഹു വിന്‍റെ പ്രവാചകന്‍ പ്രോത്സാഹിപ്പിച്ച പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സ്വദഖയെ തടയാന്‍ ഇവര്‍ ഉത്സാഹിക്കുന്നത് എന്ത് മന്‍ഹജിന്‍റെ അടിസ്ഥാനത്തില്‍ ആണ്?. അല്ലാഹു നമ്മുടെ സഹോദരങ്ങള്‍ക്ക് ദീനീ വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച നല്‍കട്ടെ എന്ന് മാത്രം സര്‍വ്വ ശക്തനായ റബ്ബിനോട് പ്രാര്‍ത്ഥിക്കുന്നു.

അല്ലാഹുവിന്‍റെ ദീന്‍ യഥാ വിധി പ്രചരിപ്പിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ നമ്മള്‍ നടത്തിയ ഐതിഹാസികമായ മുന്നേറ്റത്തിനു, നമ്മുടെ കൂട്ടായ്മയും ഇത്തരം പൊതു സംരംഭങ്ങളും നല്‍കിയ സംഭാവനകള്‍ ഏതൊരു കൊച്ചു കുഞ്ഞിനു പോലും മനസ്സിലാകും എന്നിരിക്കെ, ഇതെല്ലാം മുടക്കി, പഴയ കൂരിരുട്ടിലേക്ക് വരാനിരിക്കുന്ന തലമുറയെ തള്ളി വിടാനേ ഇത്തരം വാദങ്ങള്‍ ഉപകരിക്കൂ എന്ന് ഈ ആധുനിക സാങ്കേതിക വിദ്യയുടെ മികവില്‍ വളരുന്ന പുത്തന്‍ തലമുറയില്‍ പോലും, ഖുറാഫാ ത്തിന്‍റെ ഇരുണ്ട ശക്തികള്‍ പുതിയ മേഖലകളിലൂടെ ശിര്‍ക്കും ബിദ് അത്തും കുത്തിവെക്കുന്നത് ശ്രദ്ധിക്കുന്ന, അതില്‍ ആശങ്കപ്പെടുന്ന ഏതൊരു മുസ്ലിമിനും എളുപ്പം മനസ്സിലാക്കാവുന്നതാണ്. കേരളത്തിലെ വിരലിലെണ്ണാവുന്ന ഭൂരിപക്ഷ മുജാഹിദ് മഹല്ലുകളിലെ മുവഹ്ഹിദ് കുടുംബത്തില്‍ പിറന്ന ചുരുക്കം ചിലര്‍ക്ക് അതിന്‍റെ അപകടം മനസ്സിലായില്ല എങ്കിലും, പൊതു സമൂഹത്തില്‍ ജീവിക്കുന്ന ചിന്തിക്കുന്ന ഓരോ മുവഹ്ഹിദിനും, തന്‍റെ കര്‍ത്തവ്യം പ്രഥമമായി, ശിര്‍ക്കിനെതിരെ തൌഹീദും, ബിദ് അതിനു എതിരെ സുന്നത്തും സമൂഹത്തില്‍ കഴിയാവുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും എത്തിച്ചു ഇസ്ലാഹ് നടത്തുക എന്ന, മുഹമ്മദ്‌ നബി (സ) അടക്കം, എല്ലാ പ്രവാചകരും ചെയ്ത ദൌത്യം തന്നെയാണ് എന്നത് വ്യെക്തമായി മനസ്സിലാക്കാവുന്നതാണ്. ജീവിതത്തിന്‍റെ നല്ലൊരു സമയം കിതാബുകളില്‍ നിന്ന് കിതാബുകളിലേക്ക് ഊളിയിടുകയും, ആധുനികരായ ചില പണ്ഡിതരുടെ കൌലുകള്‍ക്ക് ഒരു വേള ഖുര്‍ആനിനെക്കാളും ഹദീസുകളെക്കാളും പ്രാധാന്യം നല്‍കി ആനന്ദം കണ്ടെത്തുമ്പോള്‍ തന്‍റെ ഒരു വിളിപ്പാടകലെ, അല്ലാഹുവിന്നു പകരം നബിമാരെയും ഓലിയാക്കളെയും വിളിച്ചു തേടി, സകല ബിദ് അത്തും പ്രാവര്‍ത്തികമാക്കി അല്ലാഹു വിശിഷ്ടമാക്കി നമ്മെ ഏല്‍പിച്ച ദീനുല്‍ ഇസ്ലാമിനെ വികലമാക്കുന്നത് അവഗണിക്കുന്നവര്‍, ഓര്‍ക്കുക, എല്ലാം തികഞ്ഞു ദഅവത്തിനു ഇറങ്ങാന്‍ ഓരോരുത്തരുടെയും ആയുസ്സ് മുന്‍കൂട്ടി ആരും നമ്മെ അറിയിച്ചിട്ടില്ല.  അത് കൊണ്ടാണ് അറിഞ്ഞ സത്യം, അറിയാത്തവരെ അറിയിക്കുക. അല്ലാഹു തൌഫീക്ക് നല്‍കട്ടെ...

هَا أَنتُمْ هَـٰؤُلَاءِ تُدْعَوْنَ لِتُنفِقُوا فِي سَبِيلِ اللَّـهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِ ۚ وَاللَّـهُ الْغَنِيُّ وَأَنتُمُ الْفُقَرَاءُ ۚ وَإِن تَتَوَلَّوْا يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوا أَمْثَالَكُم ﴿٣٨



ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്‌. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല.  (4 7 -3 8 )

Monday, February 3, 2014

ആളെ നോക്കേണ്ട തെളിവ് നോക്കുക..


കേരളത്തിലെ തൌഹീദി പ്രസ്ഥാനം സ്ഥാപിതമായത് എന്തിനു വേണ്ടിയാണ് എന്നറിയാത്ത, ജനനം കൊണ്ട് മുജാഹിദ് ആയിപ്പോയ ഒരു പാട് ആളുകളാണ് സത്യത്തില്‍ പ്രസ്ഥാനത്തിന്‍റെ ഇന്നത്തെ അവസ്ഥക്ക് കാരണം.  ഒരു കൂട്ടം ആളുകള്‍ കൂടി കുറെ ശിര്‍ക്കിനെയും ബിദ് അത്തിനെയും സാഹചര്യം നോക്കി എതിര്‍ക്കുക എന്ന മിനിമം പരിപാടിയല്ല, മറിച്ചു, ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുകയും അത് സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും അതിന്നെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കുകയും ചെയ്യുക എന്ന ഒരു സത്യവിശ്വാസിക്ക്‌ ആവശ്യം ഉണ്ടായിരിക്കേണ്ട പരമ പ്രധാനമായ ചുമതലാ നിര്‍വഹണ മാണ് ഈ ആദര്‍ശ പ്രസ്ഥാനത്തിന് തുടക്കമിട്ടവരും ഇന്നലെകളില്‍ ഇതിന്‍റെ നായക സ്ഥാനീയരായവരും അവരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന പണ്ഡിതരും ചെയ്തത്. എന്നാല്‍ ഇടവേളകളില്‍ അതിന്നെതിരായി പല കോണുകളില്‍ നിന്നും ചിലപ്പോഴൊക്കെ ഉള്ളില്‍ നിന്ന് തന്നെയും, ഹദീസ് നിഷേധത്തി ന്‍റെയും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനത്തി ന്‍റെയും അകമ്പടിയോടെ  അപസ്വരങ്ങള്‍ ഉണ്ടായപ്പോള്‍  അതിനെ പ്രമാണങ്ങള്‍ കൊണ്ട് എതിര്‍ത്ത് തോല്‍പിക്കുകയും ഗത്യന്തരമില്ലാതെ അത്തരം ആളുകള്‍ പടിയിറങ്ങി വേറെ വഴി അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.

അതിന്‍റെ അവസാനത്തെ ഉദാഹരണമായിരുന്നു 2002 ലേത് എങ്കിലും എല്ലാത്തിലും സമാനമായ ഒരു വ്യെതിയാനം അടിസ്ഥാന പരമായി ഉണ്ടായിരുന്നു. ഹദീസുകളോടുള്ള സമീപനമായിരുന്നു അത്. വേറിട്ട്‌ പോയ ആളുകളില്‍ ഭൂരിഭാഗവും ഹദീസ് സ്വീകരിക്കുന്നിടത്ത്, സ്വഹീ ഹാണെങ്കില്‍, നമ്മുടെ താല്‍പര്യത്തിനോ ബുദ്ധിക്കോ , ശാസ്ത്രത്തിനോ യോചിച്ചില്ലെങ്കിലും സ്വീകരിക്കുക എന്ന അഹല് സ്സുന്നയുടെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ത്തവര്‍ ആയിരുന്നു. ഹദീസ് നിഷേധത്തി ന്‍റെ തുടക്കവും ദഅവത്തി ന്‍റെ മുന്‍ഗണനാ ക്രമവും തൊട്ടു അവര്‍ക്കുണ്ടായ വ്യെതിയാനം അക്കമിട്ടു അവരെയും സാധാരണക്കാരെയും ബോധ്യപ്പെടുത്തിയതിനാല്‍ 8 0 ഉം 8 5 ഉം ശതമാന ക്കണ ക്ക് പറഞ്ഞവര്‍ ഇന്ന് 8 ശതമാനത്തില്‍ എത്തിയത് അവരില്‍ ഖുര്‍ആനും ഹദീസും സലഫുകളുടെ ഫഹമിന് അനുസരിച്ചല്ല അധികപേരും മനസ്സിലാക്കുന്നതും പരിഗണിക്കുന്നതും എന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞതിനാലാണ്.

എന്നാല്‍ അതെ വ്യെതിയാനം, ഹദീസുകളോടുള്ള നിലപാടിലടക്കം ഒരു വേള അതിനേക്കാള്‍ അപകടമായ അവസ്ഥയില്‍ വീണ്ടും പ്രസ്ഥാനത്തിലെ ചിലരെത്തുകയും,എന്നാല്‍ മുന്‍പ് മടവൂരികള്‍ ശ്രമിച്ചു പരാജയപ്പെട്ട, സംഘടന കയ്യിലോതുക്കുക എന്ന ദൌത്യത്തില്‍ നെറികെട്ട ഗൂഡ പ്രവര്‍ത്തനത്തിലൂടെ വിജയം കാണുകയും ചെയ്തതിനാല്‍, ഇത്തവണ വ്യെതിയാനക്കാര്‍ക്ക് ഔദ്യോഗിക പരിവേഷം ലഭിച്ചു എന്നത് മാത്രമാണ് കാര്യമായ വ്യെത്യാസം. അന്ന് അവര്‍ക്ക് തൌഹീദില്‍ പിഴവ് പറ്റിയെന്നു ആരോപിക്കുകയോ, ആ പിളര്‍പ്പി ന്‍റെ പേരില്‍ നമ്മുടെ സ്ഥാപനങ്ങളില്‍ നിന്ന് അത്തരം ആദര്‍ശ മുള്ള കാരണം കൊണ്ട് പുറത്താക്കി കഞ്ഞികുടി മുട്ടിക്കുകയോ ഉണ്ടായില്ല. എന്നാല്‍ ഇത്തവണ, ഒരു പേരും നുണ, അതും അതി ഗൌരവമായ ശിര്‍ക്ക് ആരോപണം നടത്തി മനുഷ്യ മനസ്സില്‍ മതിലുകള്‍ തീര്‍ക്കാനും, ആ ആരോപണത്തില്‍ കയ്യൊപ്പ് വെക്കാത്തവരെ മുഴുവന്‍ ജിന്നൂരിയാക്കി, അല്ലാഹു അല്ലാത്തവരോട് തേടാമെന്ന വാദം ഉള്ളവരാണ് എന്ന പച്ച കള്ളം ചുമത്താനും കൊക്കസിനു മടിയുണ്ടായില്ല.  ഈ സമൂഹം അമാനത്തായി ഏല്‍പിച്ച നേതൃത്വം ഉപയോഗിച്ചു കൊണ്ട് പാതിരാവുകളില്‍ ഖുര്‍ആന്‍ വചനങ്ങളുടെ അകമ്പടിയോടെ അണിയറയില്‍ തയ്യാറാക്കപ്പെട്ട തിരക്കഥ ക്കനുസരിച്ച്, പികെ അഹമദ് സാഹിബ് പറഞ്ഞ വാടക്കാരടക്കം,  ലവ ലേശം പരലോക ചിന്തയോ മന:സാക്ഷി കുത്തോ ഇല്ലാതെ പുറത്തു വിട്ടപ്പോള്‍, കേവലം സങ്കടന പിടിക്കാനും, സി ഡി ടവറി ന്‍റെ പിന്നാമ്പുറ ചതിക്കഥകള്‍ മാലോകരറിയാതിരിക്കാനും, പിശാചിന്‍റെ പണിയെടുത്തു, ഭിന്നിപ്പിച്ച ഇവരുടെ ഇന്നത്തെ അവസ്ഥയൊന്നു വിശകലനം ചെയ്യുന്നത് നന്നായിരിക്കും.

അതിനാണ് ഞാന്‍ നേരത്തെ സൂചിപ്പിച്ച, അഹല് സ്സുന്നക്ക് അന്യമായ വ്യെക്തമായ നിങ്ങള്‍ കണ്ണാടിക്കൂട്ടില്‍ പ്രതിഷ്ടിച്ച അമാനത്ത് മറന്ന നേതൃത്വം എത്തിപ്പെട്ട പതനം ചൂണ്ടി ക്കാട്ടിയത്.   അതിലൊന്നു പോലും തെറ്റാണെന്നോ, അതാണ്‌ ശരിയായ ആദര്‍ശം എന്നോ സ്ഥാപിക്കാന്‍ കഴിയാതെ, നേതാക്കന്‍മാരെ അനുകരിച്ചു, പലപ്പോഴും ആവര്‍ത്തിക്കുന്ന കളവു വീണ്ടും താങ്കള്‍ ആവര്‍ത്തിച്ചു. ആരാണ് സഹോദരാ മുസ്ലിം ജിന്നിനോട് ചോദിച്ചു കൂടെ എന്ന് പറഞ്ഞത്?. കളവു പറയാതെ ഒരു പേജു എഴുതാന്‍ പോലും 10 മിനുട്ട് പ്രസംഗം നടത്താന്‍ പോലും കഴിയാതായോ നിങ്ങള്‍ക്ക്? ഇത്തരം കളവുകളും വ്യെതിയാനവും മറക്കാന്‍,  ഈ കൂട്ടായ്മയിലെ കേവല സംഘടനാ പരമായ , ഭൌതികമായ ചില വിഷയങ്ങളിലെ ഭിന്നാഭിപ്രായവും അതിന്‍റെ പേരില്‍ നടക്കുന്ന, സലഫികളുടെ ഉന്നതമായ അവര്‍ക്കിടയിലെ ഇത്തരം ഭിന്നതകളില്‍ കാണിക്കേണ്ട സൌഹാര്‍ദ്ധ പരമായ സമീപനത്തിന് വിരുദ്ധമായ ചിലരുടെ  ചില്ലറ അടുക്കള വര്‍ത്തമാനങ്ങളും  ചൂണ്ടിക്കാട്ടി, കണ്ടില്ലേ, ഇത് കൊണ്ടാണ് ഞമ്മന്‍റെ നേതാക്കള്‍ ഇവരെ പുറത്താക്കിയത് എന്ന രീതിയിലുള്ള പരാമര്‍ശം, കേവല നാലാം കിട രാഷ്ട്രീയ ക്കാരില്‍ നിന്നാണ് സാധാരണ കേള്‍ക്കാറ്. ആധുനികരും പൌരാണികരുമായ സലഫി പണ്ഡിതന്‍ മാര്‍ അഖീ ദയിലും മറ്റ് അടിസ്ഥാന വിഷയങ്ങളിലും ഒരേ വീക്ഷണം പുലര്‍ത്തിയിരുന്നു വെങ്കിലും ഇത്തരം ഇജ്തി ഹാദീ പരമായ ഭിന്നതകള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. അത് അവര്‍ക്കിടയിലെ പിടലിപ്പിണക്കമായി ആരും അവതരിപ്പിക്കാറില്ല.  ഖുര്‍ആനില്‍ വന്ന ഏതെങ്കിലും വിഷയത്തിലോ, ഹദീസ് സ്വീകരിക്കുന്നതിലോ, അത് പോലെയുള്ള ഏതെങ്കിലും അടിസ്ഥാന വിഷയങ്ങളിളോ ഞങ്ങള്‍ തമ്മില്‍  ഉള്ള ഭിന്നത, ഞങ്ങളിലെ അഭിപ്രായ വ്യെത്യാസം അഘോഷിക്കുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ?

             ഒരു മുവഹ്ഹിദിനേ സംബന്ധിച്ച് ഏറ്റവും അപമാനകരം അയാളില്‍ നിന്ന് ശിര്‍ക്ക് സംഭവിക്കുകയോ കുഫ്ര്‍ സംഭവിക്കുകയോ ആണ്. അല്ലാതെ ആളുകള്‍ തെളിവില്ലാതെ എന്തെങ്കിലും വിഷയം ആരോപിക്കുന്നതല്ല. അത്തരം എതിരാളികളുടെ ആരോപണം പ്രവാചകന്‍മാര്‍ തൊട്ടു സത്യ പ്രബോധന രംഗത്തുള്ള എല്ലാവരും നേരിടേണ്ടി വരാറുണ്ട്. ഇവിടെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം കേരളത്തിലെയും, ലോകമെമ്പാടു മുള്ള മലയാളികളായ മുജാഹിദുകള്‍ പ്രാര്‍ത്ഥിച്ചിരുന്നത് , അവര്‍ കണ്ണീരൊഴുക്കി രാത്രി നിസ്കാരങ്ങളില്‍ അല്ലാഹുവിനോട് തേടിയിരുന്നത്, മുജാഹിദ് മനസ്സുകളില്‍ കേവല സങ്കുചിത താല്‍പര്യത്തിനു വേണ്ടി ഭിന്നിപ്പിച്ചവരെ നീ പരാജയപ്പെടുത്തണെ എന്നും ഹഖിനെ വിജയിപ്പിക്കണേ എന്നുമായിരുന്നു. അല്ലാതെ, ഇജ്തിഹാ ദീ പരമായ വിഷയങ്ങളില്‍ പോലും നീ ഞങ്ങളില്‍ അഭിപ്രായ വെത്യാസമു ന്ടാക്കരുതെ, ഞങ്ങളുടെ സംഘടനയെ നീ ഒത്തൊരുമയോടെ എല്ലാരും ചേര്‍ന്ന് വലുതാക്കി തരണേ എന്നായിരുന്നില്ല. ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു എന്നതിന് കഴിഞ്ഞ മാസങ്ങളില്‍ മുജാഹിദ് കേരളം സാക്ഷിയായതുമാണ്.

      ആദ്യമായി, അന്യായമായി മുജാഹിദു കളുടെ മേല്‍ ശിര്‍ക്കാരോപിച്ച കോക്കസ് പാളയത്തിലെ സംസ്ഥാന നേതാക്കള്‍ തന്നെ ശിര്‍ക്കന്‍ പ്രവര്‍ത്തങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്തതിനു നമ്മള്‍ സാക്ഷികളായി. അത് ടി പി യുടെ അക്ബര്‍ സാഹിബ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ശിര്‍ക്കാണ്‌ എന്ന് പറഞ്ഞ യോഗ ഉത്ഘാടനം നിര്‍വഹിച്ചു കൊണ്ട് തുടക്കമിടുകയും, അല്ലാഹു അല്ലാത്തവര്‍ പ്രാര്‍ത്ഥന കേള്‍ക്കും, പിശാചു മനുഷ്യ മനസ്സിലുള്ളത് അറിയും തുടങ്ങി ഖുറാഫികള്‍ പേറുന്ന വിശ്വാസം ഏറ്റു പറഞ്ഞു, അതിനു ഖുര്‍ആനില്‍ ആയത്തുണ്ട് എന്ന് വരെ പറഞ്ഞു കൊണ്ട് നാസര്‍ സുല്ലമി, ഹനീഫ് ടീം  പല വേദികളില്‍ പ്രഖ്യാപിക്കുകയും ചെയ്തു. അവിടെയും നില്‍ക്കാതെ, അഴിഞ്ഞിലത്ത് വെച്ചു പുതിയ കൈത്തിരി കത്തിച്ച, അന്യ മതസ്ഥര്‍ക്ക് വേദം ഓതിക്കൊടുക്കുന്ന അക്ബര്‍ സാഹിബ് ''നിന്നോട് മാത്രം സഹായം ചോദിക്കുന്നു'' എന്ന് പറയുന്ന ഫാത്തിഹ സൂറത്തിലെ സഹായ തെട്ടത്തില്‍ അല്ലാഹുവിനെ കൂടാതെ, ദ്രിശ്യ ലോകത്തുള്ള മനുഷ്യരെയും ഉള്‍പ്പെടുത്തി, ലോകത്ത് ഇതിനു മുന്‍പ് ഖുറാഫികള്‍ മാത്രം പറഞ്ഞ വ്യാഖ്യാനം കൊടുത്തു കൊണ്ട്, തൌഹീദിന് പുതിയ ആഖ്യാനം രചിക്കുകയുണ്ടായി. അവിടെയും കൊണ്ട് അവസാനിപ്പിക്കാതെ, അക്ബര്‍ സാഹിബ് കൊളുത്തിയ കൈത്തിരി ഏറ്റെടുത്ത സംസ്ഥാന നേതാവ് ബഹു ദൈവാരാധനയുടെ മകുടോദാഹരണമായി മദ്രസ്സയിലെ 3ആം ക്ലാസ് വിദ്യാര്‍ഥി പോലും മനസ്സിലാക്കുന്ന, നിലവിളക്ക് തന്നെഹൈന്ദവ പാരമ്പര്യ ആരാധനാ സമ്പ്രദായ മനുസരിച്ചുഇടതു വിരല്‍ തുമ്പുകള്‍ വലതു കയ്യിന്‍റെ മധ്യത്തില്‍ വെച്ചു തന്നെ കത്തിച്ചു മാതൃക കാണിച്ചത് ഒരു ഞെട്ടലോടെയാണ് നാമൊക്കെ കണ്ടത്.

                                    ഇനി പറയുക, നിഷ്പക്ഷമായി, ഇതല്ലേ ഒരു മുജാഹിദിനെ സംബന്ധിച്ച ഏറ്റവും വലിയ പതനം?...ഇതല്ലേ ഒരു മുവഹ്ഹിദ് ഒരിക്കലും പൊറുപ്പിക്കാത്ത ആദര്‍ശ വ്യെതിയാനം?. അല്ലാതെ, ഇജ്തിഹാദീ പരമായ ആധുനിക വിഷയങ്ങളില്‍ സ്വലാഹിയും കൂട്ടായ്മയും തമ്മിലുണ്ടായതും, സ്വാഭാവികമായി ഒരു കൂട്ടായ്മക്കകത്തു ഉണ്ടായേക്കാവുന്ന ചില്ലറ അടുക്കള കാര്യങ്ങളും ആണോഅല്ലാഹുവിങ്കല്‍ അതി ഗൌരവമായ, ആദര്‍ശത്തില്‍ വന്ന ഇത്തരം വന്‍ വ്യെതിയാനങ്ങള്‍ മൂടി വെച്ചു ഇത്തരം ആധുനികമായ ചില്ലറ അടുക്കള കാര്യങ്ങള്‍ കുത്തി ചികഞ്ഞു, നാട്ടുമ്പുറത്തെ, കുത്തിത്തിരിപ്പുണ്ടാക്കുന്ന ചില അമ്മായി മാരുടെ നിലവാരത്തില്‍ കാര്യങ്ങള്‍ എടുത്തു, അതിനെ ഖുര്‍ആനിലെ ആയത്തുകളുടെ മേമ്പൊടി ചേര്‍ത്ത്, എല്ലില്ലാത്ത നാവു കൊണ്ട്, സൈക്കിള്‍ അഭ്യാസക്കാരുടെ ആയാസത്തോടെ ഒരു തൌഹീദി സംഘടനയുടെ മുഖ്യ വിഷയമായി അവതരിപ്പിക്കാന്‍?..

       കൂട്ടായ്മയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല, എന്നോ, ഇജ്തി ഹാദീ പരമായ ആധുനികമായ വിഷയങ്ങില്‍ അഭിപ്രായ വെത്യാസം ഉണ്ടാകില്ല എന്നോ ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?  മറിച്ചു, ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിലും ഹദീസ് വിശദീകരിക്കുന്നതിലും അത് സ്വീകരിക്കുന്നതിലും, സ്വലാഹിക്കോ  ഈ കൂട്ടായ്മയിലെ അവസാനത്തെ ആളിനോ വരെ ഒരേ നിലപാടാണ്. ആര്‍ജവമുണ്ടോ, നിങ്ങളിലെ ഒരു പത്ത് പേരുള്ള ഒരു കമ്മറ്റിയെങ്കിലും,  അങ്ങിനെ ഒരേ അഭിപ്രായം ഈ അടിസ്ഥാന വിഷയങ്ങില്‍ ഏകോപിച്ചു ആദര്‍ശം ഉള്ളവര്‍? ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിച്ച, കെ വി അബ്ദുല്ലത്തീഫ് മൌലവി, അക്ബര്‍, അബ്ദു റഹിമാന്‍ സലഫി, എന്നിവരും, ഹദീസ് നിഷേധികളായ അകലാനി പണ്ഡിതന്മാരും അടക്കം എത്ര അടിസ്ഥാന പരമായ വൈകല്യങ്ങള്‍ ഉള്ളവര്‍ അപ്പുറത്ത് ഉണ്ട്?.
നിഷേധിക്കാന്‍ ആവുമോ നിങ്ങള്‍ക്ക്?

 താടി നീട്ടുന്ന, നെരിയാണിക്ക് മുകളില്‍ വസ്ത്രം കയറ്റി ഉടുക്കുന്ന  ഒരു ന്യൂനപക്ഷവും, അതിനെയെല്ലാം പുച്ചിക്കുകയും, പരിഹസിക്കുകയും, ഉലുവ്വയും ചുണ്ണാമ്പും ആക്കി അപഹസിച്ചവരും സംഗീതം, ടി വി ചാനലിലെ ആഭാസം എന്നിവ ആഘോഷമാക്കിയവനും, അതിനു വേണ്ടി പണിയെടുക്കുന്നവും, അതിന്‍റെ പ്രേമികളും, റുഖയ നടത്തിയവനും, ഒപ്പം പോയവനും, ആളെ പേടിച്ചു, ഒളിഞ്ഞു നടന്നവനും, അതിനെ അന്ധവിശ്വാസമാക്കുന്നവരും അടക്കം, വേലായുധന്‍റെ പാമ്പിന്‍ കൂടായ നിങ്ങളെ, പക്ഷെ ഒരുമിപ്പിക്കുന്ന ഭൌതികമായ കാരണങ്ങള്‍ ഉള്ളതിനാല്‍ നേരില്‍ കണ്ടാലും പൊതു ജനമധ്യത്തിലും ക്ലോസപ്പ് ചിരിയും കെട്ടി പ്പിടുത്തവുമായി ഫോട്ടോക്ക് പോസ് ചെയ്യുമെങ്കിലും, ഐക്യമെന്നു വിളിക്കാമോ? എന്നാല്‍ മേല്‍ പറഞ്ഞ സലഫികളെ സംബന്ധിച്ചേടത്തോളം അതി പ്രാധാനമായ, വിഷയങ്ങളില്‍ ഒന്നിലെങ്കിലും സ്വലാഹിക്കോ, കൂട്ടായ്മയിലെ ഏതെങ്കിലും ഒരംഗത്തിനോ പോലും അഭിപ്രായ അനൈക്യം കണ്ടെത്തുക സാധ്യമല്ല. കഴിയുമോ നിങ്ങള്‍ക്ക് ഒരു പ്രാദേശിക കമ്മറ്റിയിലെ എങ്കിലും എല്ലാവര്‍ക്കും മേല്‍ വിഷയങ്ങളില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍?..അതാണ്‌ വളച്ചു കെട്ടാതെ ജനങ്ങളോട് പറയേണ്ടത്. മരിച്ചു പോയ മഹാന്‍മാ രായ ഈ ആദര്‍ശ പ്രസ്ഥാനത്തിലെ നേതാക്കള്‍ പണിയെടുത്തത് അതിനാണ്. അല്ലാതെ രാഷ്ട്രീയ പാര്‍ടിക്കാരെ പോലെ പൊതു ജനങ്ങളുടെ മുന്നിലെത്തുമ്പോള്‍ സ്റ്റേജില്‍ ഒന്നിച്ചിരുന്നു, പുറത്തിറങ്ങിയാല്‍ പരസ്പരം വാടക്കാരനും, കാമറക്കാരനുമാക്കാനല്ല

അത് കൊണ്ട്, നിഷ്പക്ഷമായി കാര്യങ്ങള്‍ വിലയിരുത്തുന്ന, പരലോകത്തിന് പ്രാധാന്യം നല്‍കുന്നവര്‍ ചെയ്യേണ്ടത്, സംഘടന അല്ല, ആദര്‍ശമാണ് വലുത് എന്ന് തിരിച്ചറിയുകയും, നേതാക്കള്‍ പറഞ്ഞു എന്ന് വെച്ചു കളവുകള്‍ ഹലാലാകില്ല എന്ന് മനസ്സിലാക്കുകയും ചെയ്യുക. വീണ്ടും വിനയപൂര്‍വ്വം അപേക്ഷിക്കാനുള്ളത്, ഇതൊരു കേവലം വാക്ക് പയറ്റ് ആക്കിയെടുക്കാതെ, മുന്‍പ് ഞാന്‍ അക്കമിട്ട് കൊടുത്ത വിഷയങ്ങള്‍ സത്യമല്ല എങ്കില്‍ അത് തെളിവടക്കം നല്‍കുക, എങ്കില്‍ ഞാന്‍ മാപ്പ് പറയാം. താങ്കളോടൊപ്പം നില്‍ക്കാം.  അതിനു കഴിയില്ലെങ്കില്‍ എന്ത് ന്യായത്തി ന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയും ഗൌരവ പരമായ വ്യെതിയാനം ഉള്ള ഒരു കൂട്ടായ്മയില്‍ താങ്കള്‍ക്ക് നിലയുറപ്പിക്കാനും, മറ്റുള്ളവരെ ക്ഷണിക്കാനും കഴിയുന്നത്‌?  സ്വലാഹി ക്ക് വേണ്ടിയാണ് ഇതൊക്കെ എന്ന് പറഞ്ഞു സ്റ്റേജിലും പേജിലും കരഞ്ഞവര്‍ ഇന്ന് സ്വലാഹിയെ ഒറ്റ പ്പെടുത്തുന്നു എന്ന് മാറ്റി പ്പറ യേണ്ടി വന്നതില്‍ തന്നെ, സത്യാന്വേഷികള്‍ക്ക് തിരിച്ചറിവ് നല്‍കുന്നതാണ്. മുജാഹിദു കള്‍ എന്നും താലോലിക്കുന്നത്, മര്‍ഹൂം ഉമര്‍ മൌലവി (റ) പറഞ്ഞ വാക്കാണ്‌, ''ആളെ നോക്കേണ്ട, തെളിവ് നോക്കുക.'' അത് വീണ്ടും ആവര്‍ത്തിച്ചു കൊണ്ട് നിര്‍ത്തുന്നു.

തല്‍ബീസ് ഇബ്ലീസ്


തല്‍ബീസ് ഇബ്ലീസ് 

                ബഹുമാന്യ സഹോദരന്‍ CT ബഷീര്‍ സാഹിബ് എനിക്ക് ഒരു മറുപടിയായി എന്തൊക്കെയോ വലിച്ചു വാരി എഴുതി എന്നല്ലാതെ, ഒരു ഞാന്‍ ഉന്നയിച്ച അക്കമിട്ട ഒരു ചോദ്യത്തിന് പോലും ഉത്തരം നല്‍കാനോ, അത് സത്യമല്ല എന്ന് തെളിയിക്കാനോ ശ്രമിക്കാത്തത് അതൊന്നും അദ്ദേഹത്തെ പോലുള്ളവരെ സംബന്ധിച്ചേടത്തോളം ഒരു വിഷയമല്ല എന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കുന്നു. സ്വലാഹിയുടെയോ നദുവിയുടെ യോ 'പുതിയ വെളിപ്പെടുത്തലുകളോട്' എങ്ങിനെ പ്രതികരിക്കണം എന്നതിന്‍റെ മുജാഹിദുകള്‍ പ്രാവര്‍ത്തികമാക്കിയ ഇസ്ലാമികമായ നിലപാടാണ്, ബഷീര്‍ സാഹിബ് തെറ്റിദ്ധരിച്ച, എങ്ങിനെ പ്രതികരിക്കണം എന്ന് അറിയാതെ നില്‍കുന്നു എന്നത്. മര്‍ഹൂം ഉമര്‍ മൌലവി പറഞ്ഞ പോലെ, മുജാഹിദു കള്‍ക്ക്, പറയുന്ന ആളിന്‍റെ വലിപ്പമല്ല, മറിച്ചു, പറയുന്ന വിഷയത്തിന്‍റെ പ്രാമാണികത ആണ് വിഷയം. സ്വലാഹി ഉന്നയിച്ച പല വിഷയങ്ങളും, ഹിസ്ബിയത്, വലാഉ ബാറാഉ, സംഉം ത്വാഅത്തും, തുടങ്ങി ബഹു ഭൂരി പക്ഷം വിഷയത്തിലും ഒരു മുജാഹിദിനും എതിര്‍ അഭിപ്രായം ഇല്ല എന്നത് കൊണ്ട് തന്നെയാണ്, അതിനെ ഖണ്ഡിച്ചുള്ള പ്രതികരണം താങ്കള്‍ക്കോ മറ്റോ കാണാന്‍ കഴിയാത്തത്. ഒന്ന് കൂടി വിശദീകരിച്ചാല്‍, സംഘടനക്കു അമിത പ്രാധാന്യം കൊടുക്കുകയോ, ഒരു പാര്‍ടി എന്ന നിലക്ക് ഒരു സംഘടന ഉണ്ടാക്കുകയോ, പാര്‍ടിയില്‍ ഇല്ലാത്തവരെ ശത്രുക്കളായി ഗണിക്കുകയോ, സംഘടനയില്‍ ഉള്ളവര്‍ ചെയ്യുന്ന തെറ്റിനെയോ , ആദര്‍ശ വ്യെതിയാനത്തെയോ ന്യായീകരിക്കുവാനോ (ഹിസ്ബിയത്), നമ്മുടെ പാര്‍ടിയില്‍ പെട്ടു എന്ന ഒറ്റ ക്കാരണം കൊണ്ട്, ഖുര്‍ആനും സുന്നത്തും ശരിയായി പിന്‍പറ്റിയില്ലെങ്കിലും അടുപ്പവും, നമ്മുടെ കക്ഷി അല്ല എന്നത് കൊണ്ട് മാത്രം, അഖീദയിലും മന്‍ഹജിലും ഒരു വെത്യാസവുമില്ല എങ്കില്‍ പോലും അവനോടു ശത്രുതയോ, ബന്ധ വിച്ചേദനയോ(വലാഉ ബാറാഉ) പാടില്ല എന്നും, മുസ്ലിം രാജ്യത്തെ ഭരണാധികാരിക്ക് നല്‍കുന്ന നിര്‍ബന്ധമായ അനുസരണം (സംഉം ത്വാഅത്തും) സംഘടന നേതാവിന്നു പാടില്ല എന്നും, ഇടക്കാലത്ത്, കോക്കസ് ലംഘിചെങ്കിലും മുജാഹിദ് പ്രസ്ഥാനം അതിന്‍റെ തുടക്കം മുതല്‍ പാലിച്ചു പോരുന്നത് തന്നെയാണ്.
അത് പോലെ തന്നെ, വ്യെക്തി ജീവിതത്തില്‍ നമ്മള്‍ ഒരോരുത്തരും പാലിക്കേണ്ട മറ്റ് വിഷയങ്ങളായ, ദീനിന് വിരുദ്ധമായ ഒന്നും പാടില്ല, കളവു പ്രചരിപ്പിക്കാതിരിക്കുക, ധൂര്‍ത്ത് ഒഴിവാക്കുക,, തുടങ്ങിയ വിഷയങ്ങളും  പാലിക്കാന്‍ ഓരോ മുസ്ലിമും ബാധ്യസ്ഥരാണ്. 

              പൊതു മസ്ലഹ ത്തിനു വേണ്ടി ആയാല്‍ പോലും പിരിവു, വിരോധിക്കപ്പെട്ട യാചന ആണ് പ്രോഫ് കോണ്‍ പോലുള്ള, ഒരു വിഭാഗത്തെ പ്രത്യേകമായി തെരെഞ്ഞെടുത്തുള്ള ദഅവ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല ഫോടോ വീഡിയോ എന്നിവ ഒഴിവാക്കേണ്ടതാണ് എന്നീ സ്വലാഹിയുടെ വീക്ഷണങ്ങളോട് ആണ്, പൂര്‍ണമായി യോജിക്കാന്‍ കൂട്ടായ്മക്ക് പ്രയാസമുള്ളത്. അതിനു കാരണം അതിലെ, പൊതു മസ്ലാഹത്തിനു വേണ്ടി, പ്രവാചകന്‍ തന്നെ മുന്നിട്ടിറങ്ങി സ്വഹാബാക്കളില്‍ നിന്ന് സ്വദക സംഭരിച്ച നിരവധി സംഭവങ്ങളും, ആക്ഷേപിക്കപ്പെട്ട യാചനകള്‍ വന്ന വിഷയങ്ങളൊക്കെ വൈയെക്തികമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വ്യെക്തികളുടെ യാചനയെ സംബന്ധിച്ച് ആണ് എന്നതും, സ്വലാഹിയുടെ, പിരിവു സംബന്ധമായ വീക്ഷണം അല്ല, സത്യത്തോട് കൂടുതല്‍ യോജിച്ചത് എന്ന തിരിച്ചറിവുമാണ്. അത് പോലെ, സ്വലാഹി പ്രോഫ് കോണ്‍ എതിര്‍ക്കാന്‍ തെളിവാക്കിയ 'അബസ വതവല്ലാ...'എന്ന ആയത്തിലെ പ്രതിപാദ്യ വിഷയം, ഖുറൈശികള്‍ക്ക് ദീന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ മത വിധി ചോദിച്ചെത്തിയ അബ്ദുല്ലാഹി ഇബ്ന്‍ ഉമ്മി മക്തൂം (റ) യെ അവഗണിച്ച വിഷയത്തിലാണ്, അല്ലാതെ, അവര്‍ക്ക് പ്രത്യേകമായി ദഅവത്ത് നടത്തിയത് അല്ലാഹു വിമര്‍ശിച്ചിട്ടില്ല എന്നതു ശ്രദ്ധേയമാണ്. പിന്നെ, ഫോടോ, ജീവനുള്ളവയുടെ ഫോട്ടോയും വീഡിയോയും ഒഴിവാക്കപ്പെടെണ്ടത് തന്നെയാണ് എങ്കിലും, ദഅവ രംഗത്തെ ആവശ്യങ്ങള്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത അവസ്ഥയില്‍ ഉപയോഗിക്കാം എന്ന സലഫി പണ്ഡിതന്‍മാരുടെ ഫത്‌വയാണ്, എതിരഭിപ്രായവും പണ്ഡിതന്‍മാര്‍ക്കിടയിലുണ്ടെങ്കിലും  അത് അനുവദനീയമാണ് എന്ന് പറയുന്നവരുടെ തെളിവ്.  അത് പോലെ നേതൃതം പണ്ഡിതന്‍മാര്‍ മാത്രം ആകണമെന്ന് സ്വലാഹി ശഠിക്കുമ്പോള്‍ അല്ലാഹുവിന്‍റെ ശരീഅത്തില്‍ അറിവും, ജനങ്ങളുടെ അവസ്ഥയെ കുറിച്ചുള്ള ബോധവും, ദഅവത്ത് നടത്തുന്ന വിഷയത്തില്‍ ബസ്വാറത്തു മുള്ള പണ്ഡിതന്‍ അല്ലാത്തവര്‍ക്കും നേതൃത്വം ആകാം എന്ന ചില സലഫി പണ്ഡിതന്‍മാരുടെ വീക്ഷണം കൂട്ടായ്മ മുഖ വിലക്കെടുക്കുന്നു. ഇതാണ് ഞങ്ങള്‍ ക്കിടയിലെ അഭിപ്രായ വെത്യാസമുള്ള വിഷയങ്ങള്‍,

             അഖീദ എന്നാല്‍ ഇസ്ലാമില്‍ വിശ്വസിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങളില്‍ സംശയം കൂടാതെ വിശ്വസിക്കലും, അടിയുറച്ചു നിന്ന് അതിനെ സത്യപ്പെടുത്തലും ആണ്, അഥവാ ഈമാന്‍.

 العقيدة بمعنى الاعتقاد، فهي التصديق والجزم دون شك،بمعنى ما يجب الاعتقاد به ...... أي الإيمان

ഇനി മന്ഹജ് എന്നാല്‍ രീതി ശാസ്ത്രം, മന്‍ഹജുസ്സലഫു എന്നാല്‍ ദീനീ വിഷയങ്ങള്‍, വിശിഷ്യാ ഖുര്‍ആനും ഹദീസും, സലഫുകള്‍ മനസ്സിലാക്കിയ രീതി അനുസരിച്ച് മനസ്സിലാക്കലും നടപ്പാക്കലും. സലഫുകള്‍ എന്നത് സ്വഹാബികള്‍ ആണ് മുഖ്യമായും ഉദ്ദേശിക്കുന്നത് എങ്കിലും താബിഉകള്‍, തബഉതാബിഉകള്‍ എന്നിവരും വിശാലാര്‍ത്ഥത്തില്‍ ഇതിലുള്‍പ്പെടും എന്ന് പണ്ഡിതന്‍മാര്‍ വ്യെക്തമാക്കിയിട്ടുണ്ട്. അഹല്സുന്ന എന്നതിന്‍റെ താല്‍പര്യം തന്നെയാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

            ഇജ്തിഹാദ് എന്ന് വെച്ചാല്‍ പ്രവാചകന്‍റെ, വ്യെക്തമായ നിര്‍ദ്ദേശങ്ങള്‍ ലഭ്യമല്ലാത്ത വിഷയങ്ങളില്‍  ഖുര്‍ആനും ഹദീസും ഇജ്മാഉ, ഖിയാസ് എന്നീ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കി, ആ വിഷയത്തില്‍ വിധി കണ്ടെത്തുക എന്നതാണ്. ഇതില്‍ പ്രവാചകന്‍റെ കാലത്ത് ഉണ്ടായിട്ടില്ലാത്ത ഭൌതിക വിഷയങ്ങളില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട വിഷയമാണ് മുഖ്യമായി ഉള്‍പ്പെടുക. കാരണം ദീനില്‍ ഇജ്തിഹാദ് നടത്തി ഒരു അമല്‍ സ്ഥിരപ്പെടുകയോ, ഒരു വിശ്വാസം ഉണ്ടാകുകയോ ഇല്ല. ഇത്തരം വിഷയങ്ങളില്‍ പ്രമാണങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്നവയും, എന്നാല്‍ നേര്‍ക്ക്‌ നേര്‍ ബന്ധപ്പെടാത്തവയും ഉണ്ടാകാം. ഇത്തരം വിഷയങ്ങളില്‍ സലഫി ഉലമാക്കളില്‍ ഒരേ വിഷയത്തില്‍ വെത്യേസ്ഥ വീക്ഷണം ഉള്ളവര്‍ ഉണ്ടാകാം. അതിനു കാരണം, ഒരാള്‍ മനസ്സിലാക്കിയ പ്രമാണം അഥവാ, ആ വിഷയത്തില്‍ ഒരു പണ്ഡിതന്‍ തെളിവ് പിടിച്ച പ്രമാണം, അതില്‍ തെളിവായി മറ്റൊരാള്‍ക്ക് ബോധ്യപ്പെടാതിരിക്കാം. ഇത്തരം ആധുനികമായ വ്യെക്തമായ പ്രമാണങ്ങള്‍ ഇല്ലാത്ത, എന്നാല്‍ സലഫി പണ്ഡിതന്‍മാര്‍ ഹുകുമു പറഞ്ഞ വിഷയങ്ങളില്‍,  അവര്‍ക്ക് ബോധ്യപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭിന്ന അഭിപ്രായം സ്വീകരിക്കുന്നവര്‍ അന്യോന്യം ഈ വിഷയത്തില്‍ വിശാല വീക്ഷണം കാണിക്കണം എന്നാണു സലഫി പണ്ഡിതരുടെ നിലപാട്. ഞങ്ങളെ സംബന്ധിച്ച്, ഇത്തരം വ്യെക്തമായ നിര്‍ദ്ദേശം ഇല്ലാത്ത വിഷയങ്ങളില്‍, മന്‍ഹജുസ്സലഫു എന്നത്, എന്തായാലും ഏതെങ്കിലും സലഫി ഉലമാക്കള്‍ പറയുന്നതിലെ ഒരു അഭിപ്രായം മാത്രം ശരി എന്നതല്ല, മറിച്ചു, ഒരാളുടെ പഠനത്തിനും മനനത്തിനും ശേഷം, ഒരേ വിഷയത്തില്‍ സലഫി പണ്ഡിത രിലെ വ്യെത്യസ്ഥ വീക്ഷണങ്ങളില്‍ സത്യത്തോട് ഏറ്റവും അടുത്ത് എന്ന് ബോധ്യപ്പെട്ടത് സ്വീകരിക്കുകയും, എന്നാല്‍ ഭിന്നാ ഭിപ്രായം വെച്ചു പുലര്‍ത്തുന്ന ആഖീദയില്‍ പിഴവ് സംഭവിക്കാത്ത, സലഫി വീക്ഷണം ഉള്ളവരുമായി മറ്റ് മേഖലകളില്‍ സഹകരിക്കുകയും ചെയ്യുക എന്നതാണ്.  എന്നാല്‍ ഒരിക്കലും ഖുര്‍ആന്‍, ഹദീസ് എന്നിവ സുവ്യെക്തമായി വന്ന വിഷയത്തില്‍, ജമാഅതുകാരും മടവൂരികളും, ഇപ്പോള്‍ നവ മടവൂരികളും സ്വീകരിക്കുന്ന പോലെ വിട്ടു വീഴ്ച പാടില്ലതാനും.

               ഇനി, ഉപരി സൂചിപ്പിക്കപ്പെട്ട അഭിപ്രായ വെത്യാസമുള്ള വിഷയങ്ങളില്‍ ഏതാണ് ഇസ്ലാമിലെ അഖീദയുമായി ബന്ധപ്പെട്ടത് എന്ന് സഹോദരന്‍ ഒന്ന് വിവരമുള്ള ആരോടെങ്കിലും ചോദിച്ചിട്ടായാലും പഠിക്കുകയും മനസ്സിലാകുകയും ചെയ്‌താല്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ എന്നതിന്‍റെ മുഖ്യ കാര്യ ദര്‍ശിക്കു, ആഖീദയും മന്‍ഹജും, ഇജ്തിഹാദീ മസ്അലകളും തമ്മിലെ വെത്യാസങ്ങള്‍,  ചുക്കും ചുണ്ണാമ്പും പോലെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ എങ്കിലും ഉപകരിച്ചേക്കാം. മാത്രമല്ല, ഇപ്പോള്‍ അപ്പുറത്ത് നിലയുറപ്പിച്ചിട്ടുള്ള, കെ വി, ബാഖവി, പ്രൊഫസര്‍ അബ്ദു, നീഅമതുല്ലാഹ്, അബ്ദുറഹിമാന്‍ ഇരിവേറ്റി, ഇബ്രാഹിം മൌലവി, എം എം അക്ബര്‍, നാസര്‍ സുല്ലമി, ഹനീഫ് സുല്ലമി, ഡോക്ടര്‍ കുഞ്ഞി, തുടങ്ങി എ പി വരെ നീണ്ടേക്കാവുന്ന, അല്ലാഹുവിന്‍റെ പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ട ഹദീസുകള്‍ നിഷേധിക്കുകയോ, പുച്ചിക്കുകയോ, ചെയ്യുന്ന, ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന, അല്ലാഹു അല്ലാത്തവര്‍ ദുആ കേള്‍ക്കും, പിശാചു മനസ്സിലെ ഗൈബ് അറിയും, ഇയ്യാക്ക നസ്ഥഈനിലെ ഇസ്തിആനത് മനുഷ്യരോടും പറ്റും എന്നൊക്കെ ഉള്ള വികലമായ വിശ്വാസ വ്യെതിയാനം ആണ് ആഖീദയില്‍ പറ്റുന്ന പിഴവ് എന്ന് തിരിച്ചറിയാനും, അതില്‍ നിന്ന് പിന്‍മാറാനും  ഉപകരിച്ചേക്കാം...അല്ലാഹു സഹായിക്കട്ടെ...ആമീന്‍...



                 പിന്നെ ഷെയ്ഖ്‌ ഇബ്ന്‍ ബാസിന്‍റെയും ഉതൈമീന്‍റെയും ശിഷ്യനായ, ഹൈഅയില്‍ (ഹൈഅത് അമ്രും ബില്‍ മ അറൂഫ് വനന്‍ഹൈ അനില്‍ മുന്‍കര്‍ ) ജോലി ചെയ്തിരുന്ന ഒരാളുടെ കീഴില്‍ 3 - 4 വര്‍ഷം ഉണ്ടായിരുന്ന ഒരെളിയ ആളാണ്‌ ഈ ഞാനും. അത് കൊണ്ട്, കതബഹു അബ്ദു റഹ്മാന്‍ എന്ന് അഴിഞ്ഞിലത്ത് വെച്ചു, അബ്ദു റഹിമാന്‍ സലഫി എടുത്ത നമ്പര്‍ തല്‍ക്കാലം ഇവിടെ വേണ്ട. ഒരു പള്ളിയില്‍ ഇമാം ആയ അദ്ദേഹം, അദ്ദേഹവുമായി വര്‍ഷങ്ങളോളം അടുത്ത് പരിചയമുള്ള ഉസാമക്ക് നല്‍കിയ പരിഗണനയോ, അറബി ഭാഷയില്‍ സുഹൈലിനേക്കാള്‍ പരിജ്ഞാനമുള്ളതോ, ഉസാമക്ക് തന്‍റെ ഭാഗം ദുര്‍വ്യാഖ്യാനിക്കാന്‍ അവസരം നല്‍കി എന്നല്ലാതെ,  'അഹ്ലുല്‍ ഇല്‍മില്‍ (വിജ്ഞാന മുള്ളവര്‍ ) ആരും ഇതില്‍ ശിര്‍ക്ക് ഉണ്ട് എന്ന് പറഞ്ഞിട്ടില്ല എന്ന ഇഹ്യാഉത്തുറാസ് എഴുതി അയച്ചതിനും, ഹാജറുള്ള ജിന്നുകളോട് നടത്തുന്ന ഏതു സഹായാഭ്യര്‍ത്ഥനയും ശിര്‍ക്കാണെന്നു പറഞ്ഞതാര് എന്ന ചോദ്യത്തിനും മറുപടിയാകില്ലല്ലോ ?  3 0 0 വര്‍ഷം മുന്‍പ് ശൈഖ് മുഹമ്മദ്‌ ബിന്‍ അബ്ദില്‍ വഹാബു (റ), 4 0 വര്‍ഷം മുന്‍പ് ഉമര്‍ മൌലവി (റ) എന്നിവര്‍ കാണാത്ത, ശിര്‍ക്ക്, താങ്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞുവെങ്കില്‍ ഉമര്‍ മൌലവിയുടെ പാത പിന്‍പറ്റി, അദ്ദേഹം, മുന്‍പ് മുജാഹിദുകളെക്കാള്‍ സൗദി പരിഗണന നല്‍കിയിരുന്ന, ജമാഅതുകാരുടെ ശിര്‍ക്കിന്‍റെ പുതിയ വ്യാഖ്യാനത്തിലെ പിഴവ് ബോധ്യപ്പെടുത്തിയ പോലെ, സൌദിയിലെ ഹൈഅതുല്‍ കിബാറിലെ പണ്ഡിതന്‍ മാര്‍ക്ക്, ഇബ്ന്‍ അബ്ദില്‍ വഹാബ് (റ) അടക്കം പറ്റിയ പിഴവ് ചൂണ്ടിക്കാട്ടി, ഒരു പ്രബന്ധം കൊടുക്കുക. തെളിവായി, 2012 ലെ കെ എന്‍ എം സര്‍ക്കുലര്‍ നമ്പറും ചേര്‍ക്കുക. കാരണം, കേരളത്തിലെ മുജാഹിദുകളെ മാത്രമല്ലല്ലോ, നരകത്തില്‍ നിന്ന് രക്ഷിക്കേണ്ടത്?. അല്ലാതെ, ഇഹ്യാഉത്തുറാസിന്, നാട്ടിലും വിദേശത്തുമുള്ള ദ അവ മുടക്കികള്‍ ഒന്നിച്ചു പോയി കൊടുത്ത, 80 പേജുള്ള ഫിത്നക്കടലാസ് പോലെ, ഇങ്ങനെ മെയിലിലും ഇറച്ചി തീറ്റി തുടരണോ?

                    പിന്നെ, ഫൈസല്‍ മൌലവി അന്‍ ആം 128ആം ആയതു ദുര്‍വ്യാഖ്യാനിച്ചു എന്ന് അബ്ദു റഹിമാന്‍ സലഫി പറഞ്ഞപ്പോളാണ് അത് തെളിയിക്കാന്‍ മൌലവി വെല്ലു വിളിച്ചതും, ഒരാവേശത്തില്‍ സലഫി അത് ഏറ്റെടുത്തതും. തുടര്‍ന്ന് ഇക്കാലം വരെ പല കോലത്തില്‍ പല വേദികളില്‍ വീമ്പടിച്ചു എങ്കിലും, നേര്‍ക്ക്‌ നേര്‍ വരാന്‍ ധൈര്യം കാട്ടിയിരുന്നില്ല, അപ്പോള്‍ ഒഴിഞ്ഞു മാറുന്നതിനു വേണ്ടിയാണ്, സ്വലാഹിയെയും, സലഫിയെയും, പി എന്നിനെയുമൊക്കെ ഇടയ്ക്കു വേണം എന്ന നിബന്ധനകള്‍ വെച്ചത്. പക്ഷെ, പത്തപ്പിരിയത്തു, നിങ്ങളിലെ എ പി ടീം പാരവെച്ചപ്പോള്‍ ഗത്യന്തരമില്ലാതെ അബ്ദു റഹിമാന്‍ സലഫി കുടുങ്ങുകയും, അന്ന് വരെ നിങ്ങള്‍ നിഷേധിച്ച പലതും ആ സംവാദത്തില്‍ അംഗീകരി ക്കുകയും ചെയ്തു എന്നത് മുജാഹിദുകളുടെ, സത്യത്തിന്‍റെ വിജയമാണ്.

                    ഫൈസല്‍ മൗലവി അന്‍ആം 128-ആം ആയത്ത് ദുര്‍വ്യാഖ്യാനിച്ചു എന്ന് പറഞ്ഞ AR.സലഫിയുടെ കൂടെ പത്തപ്പിരിയം സംവാദത്തില്‍ പങ്കെടുക്കുകയുംസംവാദത്തില്‍ പറയേണ്ട കാര്യങ്ങള്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്ന് ചര്‍ച്ച ചെയ്യുകയും ചെയ്ത പണ്ഡിതനാണല്ലോ ഹനീഫ് കായക്കൊടി. AR.സലഫിയുടെ നിര്‍ദ്ദേശപ്രകാരം ഹനീഫ് കായക്കൊടി എഴുതി KJU-വിന് 2012 ജനുവരിയില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍ജിന്നുകളോടുള്ള സഹായം ആവശ്യപ്പെടലില്‍ ശിര്‍ക്കായതുംശിര്‍ക്കാവാത്ത വസീലത്ത് ശിര്‍ക്കായതുമുണ്ട് എന്നതിന് തെളിവായി സുഖമെടുക്കലിനെക്കുറിച്ചുള്ള അന്‍ആം 128-ആം ആയത്ത് ഉദ്ധരിച്ചിട്ടുണ്ട് (പേജ്18). ഇത് പരിശോധിച്ച AR.സലഫിയോ, മറ്റ് മുതിര്‍ന്ന KJU പണ്ഡിതരോ അന്‍ആം 128-ആം ആയത്ത് ഹനീഫ് കായക്കൊടി ദുര്‍വ്യാഖ്യാനിച്ച് ശിര്‍ക്കിന് തെളിവുണ്ടാക്കി എന്ന് ഇത് വരേയും പറഞ്ഞിട്ടില്ല. ഇക്കാര്യം ഫൈസല്‍ മൗലവി സംവാദത്തില്‍ പറഞ്ഞപ്പോള്‍ AR.സലഫി അതിനെ നിഷേധിക്കാന്‍ തയ്യാറായതുമില്ല. അത് പോലെ തന്നെ, സൗദി അറേബ്യയിലെ പ്രസിദ്ധ സലഫി പണ്ഡിതനും ഔഖാഫ് മന്ത്രിയുമായ ശൈഖ് സ്വാലിഹ് ആലു ശൈഖും ഇതേ ആശയം,അഥവാ ഇസ്‌തിംതാഇന്റെ (സുഖമെടുക്കലിന്റെ) പ്രസ്തുത ആയത്ത് ഈസ്‌തിആനക്ക് (സഹായ തേട്ടത്തിന്)തെളിവാക്കിയിട്ടുണ്ട് എന്നും ഫൈസല്‍ മൗലവിയുടെ മുമ്പില്‍ സമ്മതിക്കാന്‍ എ.ആര്‍.സലഫി സംവാദത്തില്‍ നിര്‍ബന്ധിതനായി (അല്‍ഹംദു ലില്ലാഹ്. ചുരുക്കത്തില്‍, ഹനീഫ് കായക്കൊടി എഴുതിയ, AR.സലഫി അംഗീകരിച്ച, ശൈഖ് സ്വാലിഹ് ആലു ശൈഖ് എഴുതിയ ഒരു ആശയം, ഫൈസല്‍ മൗലവി കോഴിച്ചെന സംവാദത്തില്‍ ആവര്‍ത്തിച്ചാല്‍ അതെങ്ങിനയാണ് ക്വുര്‍ആന്‍ ദുര്‍വ്യാഖ്യാനം ആകുന്നത്, അതെങ്ങിനയാണ് ലോകത്തിന്ന് വരെ ആരും കൊടുക്കാത്ത തെറ്റായ വിശദീകരണമാകുന്നത്. പത്തപ്പിരിയം സംവാദത്തില്‍ AR.സലഫി നടത്തിയ ക്രൂരമായ ഈ തട്ടിപ്പ് മുജാഹിദുകള്‍ കയ്യോടെ പിടികൂടുക തന്നെ ചെയ്തു.
"ജിന്ന് അഭൌതിക സൃഷ്ടിയാണെങ്കില്‍, അന്‍ആംമിലെ 128-ആം ആയത്തില്‍ വിശദീകരിച്ചത് പോലെ, മനുഷ്യനും ജിന്നും തമ്മില്‍ പരസ്പരം സുഖമെടുക്കുന്നത് എങ്ങിനെ? എന്ന് മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും, താന്‍ കണ്ടെത്തിയ തൗഹീദ് 2012.ന്റെ അടിത്തറ തകരുമെന്ന് അറിയാമായിരുന്ന ബഹു: KJU സെക്രട്ടറി ഉത്തരം പറയാതെ മുങ്ങിയത്  മന:പൂര്‍വമല്ലേ ?

          ഇതിനെല്ലാം പുറമേ, വസീലത്ത് ശിര്‍ക്ക് എന്നതിനെ പരിഹസിച്ചവര്‍, മുസ്ലിം ജിന്ന് കാഫിര്‍ ജിന്ന് എന്ന് എങ്ങിനെ മനസ്സിലാകും എന്ന് ചോദിച്ചവര്‍ തന്നെ, പുതിയ വിചിന്തനത്തില്‍ പത്തപ്പിരിയത്, അബ്ദു റഹിമാന്‍ സലഫി, ഇസ്തിം ത്താഇല്‍ ഇസ്തിആനത് (സഹായ തേട്ടം) പെടും, ഇസ്തി ആനത്തില്‍ വസീലത്ത് ശിര്‍ക്ക് പെടും എന്നൊക്കെ സമ്മതിച്ച ജാള്യത മറക്കാന്‍ പാടു പെടവേ,  വാസീലത്ത് ശിര്‍ക്കിന് ഉദാഹരണവും കൊടുത്തു അങ്ങിനെ വസീലത്ത് ശിര്‍ക്ക് ഉണ്ട് എന്ന് സമ്മതിക്കുകയും, ആ  ആയത്തില്‍ പറഞ്ഞത് കാഫിര്‍ ജിന്നിനെ കുറിച്ചാണ് എന്നു തട്ടി വിട്ട് തൌബ ലേഖനം പോലെ ഇറക്കേണ്ടി വന്നു..അല്‍ ഹംദ് ലില്ലാഹ്....

  ഇത്രയും വ്യെക്തമായ ഒരു വിഷയത്തില്‍ ഇനി സംവാദം നടത്തി സമയം കളയാന്‍ ജിന്നൂമായി ശിര്‍ക്കല്ലാത്ത സഹായ തേട്ടം ചെയ്യുന്നതില്‍ അപാകതയില്ല എന്ന വാദമുള്ളവര്‍ മുജാഹിദുകളില്‍ ഇല്ല. അത് കൊണ്ട്, ആയിരങ്ങള്‍ക്ക് തൌഹീദിന്‍റെ വെള്ളി വെളിച്ചം എത്തിക്കാന്‍ പാടു പെടുന്ന ഹുസൈന്‍ സലഫിയെയും, മുജാഹിദുകളെയും വെറുതെ വിടുക. കഴിയുമെങ്കില്‍, വെറുമൊരു നാടനായ ഞാന്‍ ഉന്നയിച്ച 12 ചോദ്യങ്ങളില്‍, സി ഡി ടവര്‍ പോള്ളുന്നെങ്കില്‍ അത് ഒഴിച്ച് ബാക്കിയുള്ള 11 ചോദ്യങ്ങള്‍ക്ക് ഒരു ഉത്തരം തയ്യാറാക്കി, അയക്കുക. അതിനു നാട്ടില്‍ ബാക്കിയായ കെ ജെ യു, കെ എന്‍ എം അംഗങ്ങളെ മുഴുവന്‍ സഹായത്തിനു വിളിച്ചോളൂ. അതിനു പോലും കഴിയാത്ത നിങ്ങള്‍ പണ്ഡിതന്‍മാരെ സംവാദത്തിനു വിളിക്കുന്നതില്‍ എന്ത് യുക്തിയാണ് അടങ്ങിയത് എന്നെങ്കിലും ഒന്ന് വിശദീകരിക്കുക.

 പക്ഷെ, സി ഡി ടവര്‍ കുംബകോണത്തെ ന്യായീകരിക്കാന്‍ 6 മാസം മാത്രമായ ജാമിഅ അല്‍ ഹിന്ദിന്‍റെ നടന്നു കൊണ്ടിരിക്കുന്ന രജിസ്ത്രേഷന്‍ നടപടികള്‍ ഉദ്ധരിക്കാന്‍ മാത്രം ബുദ്ധി പരമായ അധമത്വം സംഭവിച്ചോ?. ജാമിഅ അല്‍ ഹിന്ദ്‌ ഒരു വാണിജ്യ അടിസ്ഥാനത്തില്‍ സി ഡി ടവറിനെ പോലെ, 3 ലക്ഷം രൂപയുടെ 200 ഷെയര്‍ വാങ്ങി, അതിലെ ലാഭം വീതിക്കാം, ഓരോരുത്തര്‍ക്കും മുറി നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് ഉണ്ടാക്കുന്നതല്ല. അത് കൊണ്ടുദ്ദേശിക്കുന്നത്, ലോകത്തെ മറ്റ് ഇസ്ലാമിക സര്‍വ്വകലാശാലാ നിലവാരത്തില്‍ കിടപിടിക്കുന്ന ഒരു വിജ്ഞാന കേന്ദ്രം ആണ്. അത് കൊണ്ട് തന്നെ, അവിടെ ആരില്‍ നിന്നും ഇങ്ങനെ പങ്കാളികള്‍ ആക്കാം എന്ന് പറഞ്ഞു നിശ്ചിത സംഖ്യ വാങ്ങിയിട്ടില്ല. മാത്രമല്ല, അതിന്‍റെ രാജിസ്ത്രെഷന്‍ നടപടികള്‍ പൂര്‍ണമായിട്ടുമില്ല. എന്നാല്‍ 10- 14 വര്‍ഷം മുന്‍പ് 3 ലക്ഷം ഷെയറിനു എന്ന് പറഞ്ഞു വാങ്ങുകയും, പിന്നീട്, ഡിബെന്‍ചേര്‍സ് ആക്കി, ഇപ്പോള്‍ പഴയ 3 ലക്ഷം തിരിച്ചു നല്‍കുകയും ചെയ്യുന്നത്, ചമ്പല്‍ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്ന കൊള്ളയാണ്. ഇന്ന് കോടികള്‍ മൂല്യമുണ്ടാകേണ്ട ആ ഷെയറുകള്‍ വെറും 3 ലക്ഷം തിരികെ നല്‍കി പിരിച്ചയക്കുമ്പോള്‍ അത് വാങ്ങാന്‍ വിധിക്കപ്പെട്ടവന്‍റെ മനസ്സിലെ വിങ്ങല്‍ ഏതു രൂപത്തില്‍ തരിച്ചു വരുമെന്ന് അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍ എന്ന് മറക്കാതിരിക്കുക.

         പിന്നെ മുബാറക് ബിന്‍ ഉമര്‍ ടി പി യോട് ക്ഷമാപണം നടത്തി എന്ന് തട്ടിവിടുന്ന സഹോദരന്‍ മുബാറക് പറയുന്നത് കാണുക. '' കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി എനിക്ക് ഫോണ്‍ ചെയ്തു എന്നതാണ് എന്റെ തുറന്ന കത്തിനുള്ള പ്രതികരണങ്ങളില്‍ ചൂണ്ടിക്കാണിക്കാനുള്ളവയില്‍ ആദ്യത്തേത്. ടി പിയാണെന്ന് പറഞ്ഞപ്പോള്‍ പ്രശ്‌നത്തെക്കുറിച്ച് കാര്യമായി എന്തെങ്കിലും പറയുമെന്ന് ഞാന്‍ കരുതി. അദ്ദേഹം കുറച്ച് വെറുപ്പ് പ്രകടിപ്പിച്ചു. പരിഭവം പറഞ്ഞു. ഞാന്‍ പറഞ്ഞത് ഇത്രമാത്രം: ”സേര്‍, ഞാനെഴുതിയതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പറയുക, ഞാന്‍ തിരുത്തിക്കൊള്ളാം.” സംസാരം തുടര്‍ന്ന അദ്ദേഹത്തോട് ഞാന്‍ പറഞ്ഞത് വീണ്ടും എനിക്ക് ആവര്‍ത്തിക്കേണ്ടി വന്നു. ഇതിനോടദ്ദേഹം ഒന്നും പ്രതികരിക്കാതെ സംസാരം അവസാനിപ്പിക്കുകയായിരുന്നു''. - കൂടുതല്‍ വായിക്കുക : http://islahmonthly.com/articles/1054.html#sthash.WnU0wc3v.dpuf

            പിന്നെ, കെ എന്‍ എമിലെ പ്രശ്നങ്ങള്‍ക്ക്  കാരണം സക്കരിയ്യ സ്വലാഹിയെ പുറത്താക്കിയതാണ് എന്ന് ആരും പറഞ്ഞിട്ടില്ല, മറിച്ചു, കെ എന്‍ എമ്മിലെ ചിലരുടെ ഗൂഡോദ്ദേശം നടപ്പിലാക്കാന്‍ കണ്ടെത്തിയ ഫോര്‍മുലയാണ്, യാ ഇബാദല്ലാഹ് എന്ന ഹദീസില്‍ ശിര്‍ക്കുണ്ട് എന്ന് പ്രഖ്യാപിക്കുകയും, അത് അംഗീകരിക്കാത്ത വരെ പുറന്തള്ളു കയും ചെയ്യുക എന്ന തന്ത്രം. സ്വാഭാവികമായും, ഒരു അടിസ്ഥാനവുമില്ലാത്ത ഒരു വിശ്വാസം അടിച്ചേല്‍പിക്കാന്‍ വേണ്ടി നടത്തിയ ശ്രമം അംഗീകരിക്കാത്ത സ്വലാഹി അടക്കമുള്ളവരെ ഒന്നൊന്നായി പുറത്താക്കി എന്നല്ലാതെ, ഇവിടെ ആരും ആരുടെ പിന്നാലെയും ജയ് വിളിച്ചു പോയിട്ടില്ല. സ്വലാഹിക്ക് വേണ്ടിയാണ് കെ എന്‍ എമ്മിനെ എതിര്‍ക്കുന്നത് എന്ന നിങ്ങളുടെ ഒരു കളവിന്‍റെ അനിവാര്യമായ അന്ത്യം കൂടിയാണ്, പുതിയ വിവാദത്തിലൂടെ സ്വലാഹിയുടെ വീക്ഷണത്തിന് ഭിന്നമായ നിലപാട് എടുത്തതിലൂടെ ഈ കൂട്ടായ്മ കാണിച്ചത്.  സ്വലാഹി സ്വയം മാറി നില്‍ക്കാന്‍ തീരുമാനിച്ചു എന്നല്ലാതെ, സ്വലാഹിയെ പുറത്താക്കേണ്ട, ഒരു ആവശ്യവും ഞങ്ങള്‍ക്കില്ല എന്നതിന്‍റെ തെളിവാണ്, ഒരല്‍പം അതിര് കവിഞ്ഞു പോലും അദ്ദേഹം പ്രതികരിച്ചിട്ടും, ഒരു മുതിര്‍ന്ന പണ്ഡിതന്‍റെ മനുഷ്യ സഹജമായ വീഴ്ചയും അഭിപ്രായ വെത്യാസ പ്രകടനത്തിനുള്ള സ്വാതന്ത്ര്യവുമായി കണക്കാക്കി ഇപ്പോഴും സഹകരണ സാധ്യതകള്‍ അന്വേഷിക്കുന്നത്. ഇനി അദ്ദേഹം ഒരിക്കലും ഈ കൂട്ടായ്മയിലേക്ക് വന്നില്ല എങ്കില്‍ പോലും, സഹകരിക്കാവുന്ന ദഅവത്തിന്‍റെ മേഖലകളില്‍ പരമാവധി സഹകരിച്ചു, നമ്മില്‍ അര്‍പ്പിതമായ ദൌത്യ നിര്‍വഹണത്തിന് ഊന്നല്‍ കൊടുത്തു, വഴി മുടക്കികളായ ദഅവയുടെ, വിജ്ഞാനത്തി ന്‍റെ ശത്രുക്കളെ അവഗണിക്കാന്‍ തന്നെയാണ് മുജാഹിദുകളുടെ തീരുമാനം.


            അത് കൊണ്ട്, തല്‍ക്കാലം വഴിമാറുക, ഞങ്ങള്‍ തിരക്കിലാണ്.7, 8, 9 തിയ്യതികളില്‍ കേരളത്തിലെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പത്തനംതിട്ടയില്‍ വെച്ചു നടക്കുന്ന വളരെ സുപ്രധാനമായ ഒരു ദഅവ സംരംഭം. കേരളത്തിലെ വീട്ടില്‍ താമസിച്ചു പഠിക്കുന്ന പാരലല്‍, ആര്‍ട്സ് , സയന്‍സ് കോളേജുകളെ അപേക്ഷിച്ച്, വിദൂര ദേശങ്ങളില്‍, നന്‍മ മാത്രം ആഗ്രഹിക്കുന്ന സ്വന്തം മാതാപിതാക്കളുടെ സ്നേഹ ബന്ധനത്തില്‍ നിന്ന് അകലെ, സര്‍വതന്ത്ര സ്വാതന്ത്ര്യത്തിന്‍റെ ജാലകപ്പടിയില്‍ ലഹരിയുടെയും, അശ്ലീല ആഭാസത്തിന്‍റെയും അനന്ത സാധ്യതകളുടെ മോഹന വലയം തീര്‍ക്കുന്ന വിഹായസ്സിലേക്ക് മതി മറന്നു ഊളിയിടാന്‍ വെമ്പുന്ന ആയിരങ്ങളെ, അവരുടെ അത്തരം ആസ്വാദനത്തിന്‍റെയും അഭിരാമത്തിന്‍റെയും പ്രതിഫലനമായി, കുടുംബത്തിലും സമൂഹത്തിലും നാമ്പെടുക്കുന്ന എങ്ങലുകളില്‍ തുടങ്ങി പലപ്പോഴും പൊട്ടി ത്തെറിയിലും പൊട്ടിക്കരച്ചിലിലും ഒതുങ്ങാതെ, നിത്യദു:ഖത്തിന്‍റെ കനത്ത നനഞ്ഞ മാറാപ്പുകള്‍ മാത്രം സ്നേഹിക്കുന്നവര്‍ക്ക് നല്‍കുന്ന വലിയൊരു വിഭാഗം നമ്മെളെത്ര അവഗണിച്ചാലും ഒരു വെള്ളിയാന്‍ പോലെ നമുക്കിടയില്‍ ഉണ്ട്. അതിലോരളവോളം സ്വാന്തനമായി ഒരു പരിലാളനമായി ജനിപ്പിച്ച മാതാപിതാക്കള്‍ ക്കോ, പഠിപ്പിക്കുന്ന അധ്യാപകര്‍ക്കോ, കൂടെയുള്ള കൂട്ടുകാര്‍ക്കോ നല്‍കാനാവാത്ത ഒരു പുനര്‍ജനി നല്‍കാന്‍ കഴിഞ്ഞ ഒട്ടേറെ അനുഭവങ്ങള്‍ ഈ പ്രോഫ് കോണ്‍ അടുത്ത് വരുമ്പോള്‍ ഓര്‍ത്തെടുക്കുന്നവര്‍, ആശ്വസിക്കുന്നവര്‍, മനസാ വിദൂരങ്ങളില്‍ നിന്ന് പോലും, തങ്ങള്‍ക്കു തിരികെ ലഭിച്ച ഇഷ്ട സന്താനത്തിന്‍റെ കൂട്ടുകാരന്‍റെ, സഹോദരന്‍റെ, സഹോദരിയുടെ, നാവിലൂടെ ഒരു നിമിത്തമായി അവര്‍ക്ക് ലഭിച്ച, പ്രകാശത്തിന്‍റെ, സ്വയം തിരിച്ചറിയലിന്‍റെ തീനാളം വീണ്ടും മറ്റ് അനേകം ജീവിത തുടിപ്പുകളെ സജീവമാക്കാന്‍, പ്രശോഭിതമാക്കാന്‍ കാരണമാവട്ടെ എന്ന വിതുമ്പിപ്പോകുന്ന കണ്ടനാളത്തില്‍ നിന്ന് പാതി മുറിഞ്ഞ വാക്കുകളില്‍ കൂടി ഇതിന്‍റെ അണിയറ പ്രവര്‍ത്തകരുടെ മൊബൈലിലേക്ക് പാതിരാവുകളില്‍ പോലും വന്നെത്തുന്ന സന്ദേശങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടത് കൊണ്ട് തന്നയാണ്, സ്വലാഹിയെ പോലുള്ള വലിയ പണ്ഡിതനില്‍ നിന്ന് പോലും ഭിന്നാഭിപ്രായമുണ്ടായിട്ടും, ഈ രംഗത്ത്‌ സജീവമാകാന്‍, ആയിരങ്ങള്‍ക്ക് പ്രേരണയായത്. 

       അത് പക്ഷെ, സങ്കുചിത താല്‍പര്യത്തിന്‍റെ പുറത്തു, തൌഹീദ് പ്രചരിപ്പിക്കുന്ന മിമ്പറുകളും, സ്റ്റെജുകളും മുടക്കാന്‍ മണിക്കൂറുകളും ദിവസങ്ങളും പോലീസ് സ്റ്റെഷനുകളും കോടതി വരാന്തകളും വിദേശ രാജ്യങ്ങളിലെ പണ്ഡിത സഭകളിലെ സ്വീകരണ മുറികളിലും, നുണകള്‍ നെയ്തെടുത്തു ഹംദും സ്വലാത്തും ചൊല്ലി അവതരിപ്പിച്ചു സാഡിസം കാണിക്കുന്ന 'ഖല്‍ബുന്‍ മയ്യിത്ത്' എന്ന വിശേഷണത്തിന് അര്‍ഹരായ ഹൃദയത്തിന്‍റെ ഉടമകള്‍ക്ക് മനസ്സിലായി കൊള്ളണമെന്നില്ല. പക്ഷെ ഒരപേക്ഷയുണ്ട്, സഹോദരാ, നിങ്ങളുടെ ഒരു അണ പോലും, ഒരു ചതുരശ്ര മീറ്റര്‍ സ്ഥലം പോലും കൈയ്യടക്കാന്‍ മുതിരാത്ത, ഈ കൂട്ടായ്മയുടെ, ഇതിലെ പണ്ഡിതരുടെ പിന്നാലെ നടന്നു, ദഅവത്തിനു തടസ്സമാകാതെ, നിങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശം പ്രചരിപ്പിച്ചു ആളുകളെ ആകര്‍ഷിച്ചു കൂടെ?...നിങ്ങള്‍ മാന്യന്‍മാര്‍ ആണെങ്കില്‍?...