Tuesday, January 5, 2016

റഹ്മാനിയുടെ വെല്ലുവിളിയും കോക്കസ് മുരീദുകളുടെ വിറളിയും....


റഹ്മാനിയുടെ വെല്ലുവിളിയും കോക്കസ് മുരീദുകളുടെ വിറളിയും....

ഒരു വേദി പോലും കിട്ടില്ല എന്ന് ഭീഷണിപ്പെടുത്തി സലഫിയുടെ വായടപ്പിക്കാൻ ശമിച്ചവരിന്ന് സലഫി വായ തുറക്കണമെന്ന് പറയുന്നു...,

അരിശം ഇന്നും തീരാത്ത ചില ചൊറി പിടിച്ച മനസ്സുള്ള മൊയലാളിമാര്‍,, ഹുസൈന്‍ സലഫിയെ. കൂലി മുരീദുകളെ കൊണ്ട് ആളില്ലാ കോളിലൂടെയും വാട്സപ്പ് ഓഡിയോയിലൂടെയും പുളിച്ച തെറിയഭിഷേകം നടത്തി ചൊരുക്ക് തീര്‍ക്കുന്നു....

     പക്ഷെ, നിങ്ങള്‍ക്ക് ആള് മാറിപ്പോയി കൂട്ടരേ....ഇത് അബ്ദു റഹിമാന്‍ സലഫിയല്ല, .ആക്ഷേപകന്‍റെ ഒരാക്ഷേപത്തെയും വകവെക്കാതെ തൌഹീദും സുന്നത്തും വളച്ചു കെട്ടില്ലാതെ പറയുന്ന മുജാഹിദുകള്‍ക്ക്, ഖുറാഫികള്‍ നടത്തിയ ഇമ്മാതിരി നെറികെട്ട തേര്‍ഡ് ക്ലാസ് പ്രതികരണം പുത്തരിയല്ല....അതൊന്നും ഒരു അണുപോലും ഈ സത്യമാര്‍ഗത്തില്‍ നിന്ന് പിറകോട്ടടിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കില്ല എന്ന് 'അബൂ' യിലേക്ക് മാറി ക്ലച്ചു പിടിക്കാന്‍ ഇക്കാക്കക്ക് പിന്നാലെ അധ്വാനിക്കുന്ന ചില കായപ്പൊടി മാര്‍ അടക്കമുള്ള നെറ്റ് മുഫ്തിമാര്‍ക്ക് തിരിയാത്തത് കൊണ്ടല്ല. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലക്ക്, മുജാഹിദുകളുടെ ദഅവാ രംഗത്തെ മുന്നേറ്റവും, വര്‍ദ്ധിച്ചു വരുന്ന അവസരങ്ങളും സ്വീകാര്യതയും കൊണ്ട് വിറളി പിടിക്കുന്ന സംഘടനാ മൊതലാളിമാരെ എങ്ങിനെയെങ്കിലും ത്രുപ്തിപ്പെടുത്തെണ്ടത് നിലനില്‍പിനും ജീവിത മാര്‍ഗ ലബ്ദിക്കും അത്യാവശ്യമായിരിക്കാം.... 
കൂട്ടരെ... അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് സലഫി, പരിപാടികളുടെ ആധിക്യം കൊണ്ട് വായടക്കാൻ കഴിയാത്തത്രതിരക്കിലാണ്...
അതിനിടക്ക് നിങ്ങളുടെ പുഴുക്കടി തീർക്കാൻ പാകത്തിൽ നിങ്ങളുടെ ഇഷ്ട വിഷയം സംസാരിക്കണമെന്ന് വാശി പിടിക്കുന്നത് കണ്ടാൽ സലഫിക്ക് സി ഡി ടവറിൽ നിന്നാണ് ചെലവു്കൊടുക്കുന്നതെന്നാണ് തോന്നുക.
അതിന് പറ്റിയ കുറച്ചെണ്ണത്തിനെ വിലക്കെടുത്ത്‌ വെച്ചിട്ടില്ലെ?...
അവരത് ഭംഗിയായി ചെയ്യുന്നുമുണ്ടല്ലോ...

                         റഹ്മാനി മൊയ്ല്യാരുമായി സംവാദം നടത്തി മൈലേജ് ഉണ്ടാക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല. ആ ടീമിലെ 'കാക" വന്നു ഫൈസൽ മുസ്ല്യാരുടെ മുന്നിൽ ഏത്തമിട്ടത് മുജാഹിദുകൾ കണ്ടതല്ലേ..
                       നിങ്ങളുടെ മുക്കൂട്ട് മുന്നണിയിലെ വിവിധ ഗ്രൂപ്പുകൾ ഒരുമിക്കുന്ന ഒരു മിനിമം പരിപാടി എന്ന നിലക്ക് ജിന്ന് വിഷയം നിങ്ങളിലെ പ്രശ്നങ്ങൾ വലുതാകുമ്പോഴും വാടക പ്രാസംഗികർക്ക് ഡിമാൻറ് നിലനിർത്താനും സജീവമായി നിലനിർത്തേണ്ടത് അത്യാവശ്യമായിരിക്കാം. അത് കൊണ്ട് അതിൽ എല്ലാവർക്കും, ഏത് പ്രോഗ്രാമുകളിലും അത് കുട്ടികളുടെ പരിപാടിയായാലും പ്രോഫ്കോണായാലും വനിത സംഗമമായാലും ഖുതുബയായാലും പറയാനുള്ളത് ജിന്ന് തന്നെ..പക്ഷെ ഞങ്ങളിലെ ഏതാനും പേർ മാത്രം ആവശ്യമായ സമയത്ത് മാത്രം അത് കൃത്യമായി വിശദീകരിച്ചും ഖണ്ഡനം നടത്തിയും സംവാദം കൊണ്ടും ജനങ്ങളെ പഠിപ്പിച്ചു വർഷങ്ങൾക്ക് മുമ്പ് തന്നെ അവസാനിപ്പിച്ചു കൂട്ടരെ....
           നിങ്ങളെ പോലെ പ്രായാധിക്യം കൊണ്ട് അവശതയനുഭവിക്കുന്ന ഉമരി ഉസ്താദിനെ പോലും സ്റ്റേജിൽ വലിച്ചു കേറ്റി ജിന്ന് പറയിക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല..
അത് കൊണ്ട് സലഫിയെ വെറുതെ വിട്ടേക്കുക... സലഫി നിങ്ങളുടെ പുഴുക്കടി തീർക്കാൻ വേണ്ടി ജിന്നു വിഷയത്തിൽ സംവാദത്തിന് നിന്നു തരുമെന്ന് സ്വപ്നം കണേണ്ട..
          നാദാപുരത്ത്, പേരോടിനോട് നടത്തിയ ഖണ്ഡനത്തിന്‍റെ ഫലമാണ് ഇന്ന് നാദാപുരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന നിങ്ങള്‍ അന്യായമായി കയ്യടക്കി വെച്ച അല്‍ ഫുര്‍ക്കാന്‍, മാത്രമല്ല, ആ ഖണ്ഡനം കൊണ്ട് കൊണ്ട് സത്യം വേര്‍തിരിഞ്ഞപ്പോള്‍ ഹിദായത്തിന്‍റെ വെള്ളി വെളിച്ചത്തിലേക്ക് കടന്നു വന്ന 100 കണക്കിന് ആളുകള്‍ മുജാഹിദുകളായി മാറി. അത് പോലെ തന്നെ, 2012 ഇല്‍ ശിര്‍ക്ക് ആരോപിച്ചു പുറത്താക്കിയപ്പോള്‍, ആരും ഞമ്മന്‍റെ തിട്ടൂരം മറികടക്കില്ല എന്ന് കരുതിയ ഏമാന്‍മാരെ വകവെക്കാതെ, ഞങ്ങള്‍ വിശദീകരണവുമായി രംഗത്ത് വരികയും ആ വിഷയത്തില്‍ ഖണ്ഡങ്ങളും സംവാദവും നടത്തുകയും ചെയ്തപ്പോള്‍, ആ കൂടാരത്തിലെ ഏതാനും അന്തം കമ്മികളായ മുരീദുകളും വിരലിലെണ്ണാവുന്ന ചില സാധുക്കളും ഒഴികെ എല്ലാവരും ഇപ്പുറത്തെത്തി. 

            ഇനിയും പേരോടുമായും മറ്റു ഖുറാഫികളുമായും സംവാദം നടത്തിയാല്‍ അവരിലെ ആയിരക്കണക്കിന് അനുയായികളില്‍ സത്യാന്വേഷികള്‍ ഈ സംഘത്തോടൊപ്പം ചേരും....കാരണം അവരൊന്നും നിങ്ങളെ പോലെ കൂലി പടയാളികളോ, സംഘടനാ ഭക്തന്‍മാരോ അല്ല.... 

              പിന്നെ, വര്‍ഷങ്ങള്‍ക്കിപ്പുറം, പശുവും ചത്തു മോരിലെ പുളിയും മാറിയ ശേഷം, ഈ വാടക്കാരന്‍ റഹ്മാനി മുസ്ല്യാരുമായി ഹുസൈന്‍ സലഫി സംവാദം നടത്തിയിട്ട് വേണോ നിങ്ങളെ പോലുള്ള കുറച്ചു ഓണ്‍ലൈന്‍ പൈഡ് മുഫ്തിമാര്‍ക്ക് വിഷയം പഠിക്കാന്‍...??ചുമ്മാ ചിരിപ്പിച്ചു കൊല്ലല്ലേ....
       അല്ലാഹുവിന്റെ തൗഫീക്കിനാൽ സലഫി കാരണം ഹിദായത്തിന്റെ വെളളി വെളിച്ചത്തിലേക്ക് വന്ന, ജീവിതം ചിട്ടപ്പെടുത്തിയ 1000ങ്ങളുടെ സാക്ഷ്യം അദ്ദേഹത്തിന്റെ ദൗത്യം കുടുതൽ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകത ഏവരെയും ബോധ്യപ്പെടുത്തുന്നതാണ്. അതിനാൽ വിവിധ ഗൾഫ് നാടുകളിലും യുഎഇയുടെ വിവിധ എമിറേറ്റുകളിലും നല്ലവരായ ഭരണാധികാരികൾ കൂടുതൽ കൂടുതൽ അവസരങ്ങൾ വർദ്ധിപ്പിച്ചു നൽകുന്നത് ഉപയോഗപ്പെടുത്തുക എന്നല്ലാതെ, പീറ മൊയ്ല്യാരുടെ മൈലേജ് കൂട്ടാനും വാടകതുക വർദ്ധിപ്പിച്ചു കിട്ടാനുമുള്ള തന്ത്രത്തിന് നിന്ന് കൊടുക്കേണ്ട ഗതികേടിലല്ല. 
സലഫിയുടെ സ്വീകാര്യതയും അംഗീകാരവും അദ്ദേഹത്തെ തേടി വന്നതാണ്, അല്ലാതെ
പതിനായിരങ്ങൾ ചെലവഴിച്ച് അവാർഡ് സംഘടിപ്പിച്ചിട്ടല്ല..

മടവൂരി ചാരൻമാർക്ക് ഫോൺ ചെയത് സൗകര്യം ഒരുക്കിയിട്ടല്ല....
പാതിരാവിൽ ആക്രോഷത്തോടെ ആഭാസം പ്രസംഗിച്ചിട്ടുമല്ല...
അത്തരക്കാർ ഇന്ന് വിസ സംഘടിപ്പിച്ച് നാടുവിടേണ്ടി വന്നത് യാദൃശ്ചികമാകാം ...
അത് കൊണ്ട് വിനയത്തോടെ പറയാനുള്ളത്...
സലഫിയെ വെറുതെ വിട്ടേക്കുക.
             മടവൂരികള്‍ക്ക് പിന്നാലെ, മുജാഹിദ് പൊതുധാരയില്‍ നിന്നും ഫലവത്തായ ദഅവാ സംരംഭങ്ങളില്‍ നിന്നും അതി വേഗം പിറകോട്ടു പോയിക്കൊണ്ടിരിക്കുന്ന കോക്കസ് കൂടാരം യഥാര്‍ത്ഥ മുജാഹിദുകളുടെ ഈ രംഗത്തെ മുന്നേറ്റത്തില്‍ വിറളി പിടിച്ചു പിച്ചും പേയും പറയുന്ന അവസ്ഥയിലെത്തി. 

          ബഹുമാന്യ പണ്ഡിതന്‍ ഹുസൈന്‍ സലഫിയും മറ്റു മുജാഹിദ് പ്രബോധകരും ദഅവ രംഗത്ത് ഉണ്ടാക്കുന്ന വമ്പിച്ച ചലനങ്ങളില്‍ അസ്വസ്ഥത പൂണ്ട കോക്കസ് വിഭാഗം, മുന്‍പ് മടവൂരികള്‍ സാല്‍വേഷന്‍ പോലുള്ള പൊതു സമൂഹത്തിന്‍റെ ശ്രദ്ധ പിടിച്ചു പറ്റുന്ന വലിയ ദഅവ സംരംഭങ്ങളുമായി മുന്നോട്ട് പോയപ്പോൾ, എടുത്തിട്ട ജിന്ന് പിശാചു വിഷയം തന്നെ ഇപ്പോള്‍ ഒരു റഹ്മാനിയിലൂടെ ഉയര്‍ത്തുന്നത് വ്യെക്തമായ ഒരു അജണ്ടയുടെ ഭാഗമായാണ്. കേരളത്തിലെ എല്ലാ വീടുകളിലും ഇസ്ലാമിന്‍റെ സന്ദേശം എത്തിക്കാന്‍ ഇറങ്ങി പുറപ്പെട്ട അതി ബൃഹത്തായ ദൌത്യവും, ഇന്‍റര്‍നാഷണല്‍ ഖുര്‍ആന്‍ കോണ്‍ഫറന്‍സും, പ്രോഫ്കോണും കേരളത്തിലെ പൊതുസമൂഹത്തിലും സലഫികളുടെ ഇടയില്‍ പ്രത്യേകിച്ചും, ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രതിഫലനങ്ങളെ മുന്നില്‍ കണ്ടു കൊണ്ട് അതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ഉള്ള കുറുക്കന്‍റെ ബുദ്ധിയാണ് ഇതിനു പിന്നില്‍.

           2011 ജൂണിലെ സി ഡി ടവറില രഹസ്യ യോഗത്തോടെ, ആലിമുൽ അല്ലാമ അശൈശഖ്‌ കെ കെ പി യുടെ കൗലു സ്വീകരിച്ചു പുതുതായി രൂപപ്പെടുത്തിയ ശിര്‍ക്ക് തൌഹീദ് വേര്‍തിരിവ്, അഥവാ ഒരു ചോദ്യം ശിര്‍ക്കാകാന്‍ ചോദിക്കപ്പെടുന്നവന്‍ കേവലം ജിന്നായാല്‍ മാത്രം മതി എന്ന തൌഹീദ് 2012 സ്ഥാപിക്കാന്‍ ജനങ്ങൾക്കിടയിൽ കഴിയാത്തതിന് ഞങ്ങളുടെ സാധാ പ്രവർത്തകരെ പോലും നിങ്ങൾ വിമർശിച്ചു തുടങ്ങിയത് അവരുടെ പ്രവർത്തനങ്ങൾ നിങ്ങളെ എത്രകണ്ട് അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ്.
         സംവാദ വേദിയില്‍ ഇമാം അഹ്മദ് (റ) അടക്കമുള്ള ഇമാമീങ്ങള്‍ ചെയ്തത് ശിര്‍ക്കാണെന്ന് പറയേണ്ടി വന്ന ഹനീഫിന്‍റെ ഗതികേട് ഒരു ഭാഗത്തുണ്ടായപ്പോൾ, അവരാരും ശിര്‍ക്ക് ചെയ്തിട്ടില്ല എന്നും ശിര്‍ക്ക് എന്നത് കേവലം കണ്മുന്നില്‍ കാണാത്തവരോട് ഉള്ള ചോദ്യമല്ല, മറിച്ചു, അഭൗതികമായ “ഫീ മാലാ യഖ്ദിറു അലൈഹി ഇല്ലല്ലാഹ്” എന്ന ഗണത്തില്‍ പെടുമ്പോഴേ ശിര്‍ക്ക് സംഭവിക്കുന്നുള്ളൂ എന്ന യഥാര്‍ത്ഥ അഹല് സ്സുന്നയുടെ വീക്ഷണം കൊണ്ട് മുസ്ല്യാരുടെ വായടപ്പിച്ച മറുപടി സുഹൈല്‍ യൂസുഫ് എന്ന ചെറുപ്പക്കാരന് പറയാന്‍ കഴിഞ്ഞത് ആദര്‍ശ ഭദ്രത ഒന്ന് കൊണ്ട് മാത്രമായിരുന്നു. അതിനു എരമഗലം ബഷീറിനെയും സുഹൈലിനെയും സല്‍മാന്‍ എന്ന നിങ്ങളുടെ കൂടാരം വിട്ട കെ എന്‍ എം ഖത്തീബായിരുന്ന ചെറുപ്പക്കാരനെയും തെറി പറഞ്ഞിട്ടും അപഹസിച്ചിട്ടും കാര്യമില്ല കൂട്ടരേ.... മാലാ യഖ്ദിറു അലൈഹി ഇല്ലല്ലാഹ് എന്ന് വെച്ചാല്‍ അല്ലാഹുവിന്നല്ലാതെ ഒരു സൃഷ്ടിക്കും ചെയ്യാന്‍ കഴിയാത്തത് എന്നാണര്‍ത്ഥം. അത് ഒരു കാര്യം നടക്കാന്‍ സൃഷ്ടികള്‍ക്ക് ഒരു കാരണത്തെ ആശ്രയിക്കാതെ കഴിയില്ല എന്നാല്‍ അല്ലാഹു 'കുന്‍' എന്ന് പറയുമ്പോള്‍ യാതൊരു കാരണവും ഇല്ലാതെ ഉണ്ടാകുന്നു എന്നാണു. അതാണ്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറിയ മുണ്ടം എടുത്തു പറഞ്ഞ ശാഫി ഇമാം സൂചിപ്പിച്ച 'ആരെങ്കിലും വായുവിലൂടെ പറക്കുന്നത് കണ്ടാലും അത് പിശാചു അവനെ താങ്ങി കൊണ്ട് പോകുന്നു എന്ന് കരുതുകയല്ലാതെ അവനു എന്തെങ്കിലും ദിവ്യത്വം കല്‍പിക്കാന്‍ വകുപ്പില്ല എന്നത്.
                   ഇനി അപ്പോള്‍ ഇമാമീങ്ങള്‍ വസീലത്ത് ശിര്‍ക്ക് ചെയ്തോ എന്ന മണ്ടന്‍ ഖുറാഫി ചോദ്യവുമായി വരേണ്ട, കാരണം അവര്‍ ആ ഹദീസ് സ്വഹീഹാണ് എന്ന് മനസ്സിലാക്കിയാണ് അതനുസരിച്ച് പ്രവര്‍ത്തിച്ചത് എന്നത് കൊണ്ട് തന്നെ അവര്‍ അറിഞ്ഞു കൊണ്ട് ഹറാം ചെയ്തു എന്ന് പറയാന്‍ പറ്റില്ല. ഹദീസുകളുടെ സിഹ്ഹത്തു മനസ്സിലാക്കുന്നതില്‍ വന്ന പിശക് കാരണം ഇങ്ങനെ സംഭവിക്കുന്ന പിഴവ് പലര്‍ക്കും സംഭവിച്ചിട്ടുണ്ട്, അല്ലാഹു അവര്‍ക്ക്ര്‍ അവരുടെ ഇജ്തിഹാദിന് ഒരു പ്രതിഫലം നല്‍കിയേക്കാം. എന്നാല്‍ 'അഊ ദു ബി കലമാത്തില്ലാഹി .....' എന്ന ദിക്ര്‍ എടുത്തു, അല്ലാഹുവിന്‍റെ പ്രവാചകന്‍ പഠിപ്പിച്ച അല്ലാഹുവിന്‍റെ കലാം കൊണ്ടുള്ള ഈ ശരണം തേടല്‍, ഖുര്‍ആന്‍ സൃഷ്ടിയല്ല എന്നതിന് തെളിവാണ്, അല്ലാഹുവിന്‍റെ റസൂല്‍ സൃഷ്ടികളെ കൊണ്ട് കാവല്‍ തേടില്ല എന്ന് സിംഹ ഗര്‍ജ്ജനം നടത്തിയ ഇമാമവര്‍കള്‍ക്ക് 'യാ ഇബാദല്ലാഹ്.... ' എന്ന ഹദീസിലെ, റഹ്മാനി എന്ന മുസ്ല്യാര്‍ക്ക് ഒരു ഡീല്‍ ഉറപ്പിച്ച ശേഷം മാത്രം തിരിഞ്ഞ, ശിര്‍ക്ക് തിരിഞ്ഞില്ല എന്ന് പറയുന്ന വങ്കത്തം മനസ്സിലാകാന്‍ എ പി പറഞ്ഞ മുജാഹിദാകാന്‍ വേണ്ട ശരാശരി വിവരം എങ്കിലും വേണം എന്നതാണ് ശരി.
                   ഇപ്പോള്‍ ഈ മുസ്ല്യാരും ബാദുഷ എന്ന മുസ്ല്യാരും ഒക്കെ സലഫിയുടെ പിന്നാലെ കൂടുന്നതിന്‍റെ ഗുട്ടന്‍സ്, കിട്ടിയ ഇന്ധനം തീര്‍ന്നത് കൊണ്ട്, റീചാര്‍ജ് ചെയ്യുന്നതിനുള്ള ഉപായം എന്ന നിലക്കായിരിക്കാം. പക്ഷെ, അതിനു മറ്റു വല്ല വഴിയും തേടുകയാവും നല്ലത്. ഹുസൈന്‍ സലഫിയുമായി സംവാദത്തിനു വരും മുന്‍പ് 2012 നു മുന്‍പത്തെ അനസിന്‍റെയും കച്ചവടം ഉറപ്പിക്കും മുന്‍പത്തെ റഹ്മാനി മുസ്ല്യാരുടെയും പ്രസംഗങ്ങള്‍ക്ക് ഒരു ഖണ്ഡനം പ്രമാണ ബദ്ധമായി നടത്തി കാണിക്കൂ. ഞങ്ങളെ സംബന്ധിച്ചേടത്തോളം ജിന്ന് വിഷയം ഒരിക്കലും തസ്ക്കിയത്തിന്‍റെ ഭാഗമായിരുന്നില്ല. പിന്നെ, നേരത്തെ സംവാദം നടത്തിയതാകട്ടെ, 2007 തൊട്ടു സംഘടന ഐക്യ കണ്ഠമായി ന്യായീകരിച്ച, ഒരു നിലപാടില്‍ തുടര്‍ന്നത് കാരണം, ശിർക്കാരോപിച്ചു പുറത്താക്കിയത് കൊണ്ട്, അത് ശിർക്കല്ല എന്ന് പൊതു സമൂഹത്തോട് വിശദീകരിക്കേണ്ട, ഒരു ആരോപിതന്റെ കടമ എന്ന നിലക്കായിരുന്നു. 5 വര്‍ഷം ശിര്‍ക്ക് പ്രചരിപ്പിച്ചിട്ടും അത് മനസ്സിലാകാത്ത, തിരുത്താത്ത എമ്പോക്കികള്‍ ആയിരുന്നു നമ്മുടെ പണ്ഡിത സംഘടന എന്ന് നാളെത്തെ തലമുറ, ഇന്നലെയുടെ മുജാഹിദ് കേരളത്തിന്‍റെ ചരിത്രം വായിക്കുന്നവര്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു. എല്ലാറ്റിലുമുപരി, ശിര്‍ക്കാകാത്ത ഒരു വിഷയം ശിര്‍ക്കാണെന്ന് പറഞ്ഞു ശിര്‍ക്ക് ചെയ്യാത്തവരില്‍ ശിര്‍ക്കാരോപിക്കേണ്ടി വരുന്ന, അല്ലാഹുവിന്‍റെ കോപത്തിന് പാത്രമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു.
                   സത്യം അസത്യത്തില്‍ നിന്ന് വേര്‍തിരിയുകയും സത്യാന്വേഷികള്‍ സത്യത്തിന്‍റെ ആളുകളോടൊപ്പം ചേരുകയും ചെയ്തു. ഇന്ന് ഞങ്ങൾക്ക് അത് ആവർത്തിക്കേണ്ട സാഹചര്യം ഈ കൂട്ടായ്മയിലോ സമൂഹത്തിലോ ഒട്ടുമില്ല. കാരണം പൊതു സമൂഹം പ്രത്യേകിച്ച് മുജാഹിദുകൾ അത് പഠിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ ഞങ്ങൾ അതവസാനിപ്പിച്ചു, ഞങ്ങളുടെ കർത്തവ്യ പൂർത്തീകരണ പാതയിൽ തിരിക്കിലാണ്. ഞങ്ങൾക്ക് അവസരങ്ങളും അനുയായികളും കൂടുമ്പോൾ കുരു പോട്ടുന്നതിനനുസരിച്ചു നിന്ന് തരാൻ സമയമില്ല കൂട്ടരേ...

      പിന്നെ ഖുറാഫികളുമായി മുൻപ് സംവാദം നടത്തിയപ്പോൾ 'മടവൂരികൾ' പറഞ്ഞതിലപ്പുറം നിങ്ങളൊന്നും ഇപ്പോഴും പറഞ്ഞിട്ടില്ല. ഇനിയും അവരിൽ നിന്ന് കുറെക്കൂടി നിങ്ങൾക്ക് പഠിക്കാം... പക്ഷെ ആലിപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന പോലെ, നിങ്ങൾക്ക് പരിപാടികളും അണികളും കുറഞ്ഞതിനു ഞങ്ങളുടെ മേൽ കുതിര കയറണോ?....ആദ്യം അഖീദ (പിശാചു മനുഷ്യന്റെ മനസ്സിലെ ഗൈബ് അറിയുമോ, അല്ലാഹു അല്ലാത്തവർ ദുആ കേൾക്കുമോ !!!) പിന്നെ ഹദീസ് സ്വീകരണത്തിന്റെ മാന ദണ്ഡം (സിഹിർ, കണ്ണേർ, റഖയ തുടങ്ങി സ്വഹീഹായ ഹദീസ് തള്ളുന്നവരും അല്ലാത്തവരും) എന്നീ വിഷയത്തിൽ സ്വന്തം പാർട്ടിക്കുള്ളിൽ ഒരു സംവാദം നടത്തുവാൻ റഹ്മാനിയോടു പറ, കാണാം ഇരു വിഭാഗത്തെയും പ്രകടനം....ആവശ്യമെങ്കിൽ ഞങ്ങളെ വിളിച്ചോളൂ അതിനു ഞങ്ങൾ റെഡിയാണ്....